കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 730 വ്യക്തികൾ ഇസ്ലാം സ്വീകരിച്ചതായി ഇസ്ലാം ദഅ്വ സമിതി ഡയറക്ടർ ജനറൽ അമ്മാർ അൽ കന്ദരി അറിയിച്ചു. പുരുഷന്മാരും സ്ത്രീകളും അടക്കമുള്ളവർ ഇതിലുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ കണക്കാണിത്. ദൈവ കൃപയും, സ്ത്രീ-പുരുഷ മതപ്രഭാഷകരുടെ സമർപ്പിത പരിശ്രമവും കാരണമാണ് ഇത് സാധ്യമായത്. മുസ്ലിങ്ങളല്ലാത്തവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി റമദാനിൽ ആരംഭിച്ച ‘അവരുടെ ജീവിതം മാറ്റുക’ കാമ്പയിന്റെ മികച്ച ഫലമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും അമ്മാർ അൽ കന്ദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.