വഖഫ് ഭേദഗതി നിയമം; അപകടങ്ങളും നിയമവിരുദ്ധതയും ചൂണ്ടിക്കാട്ടി കെ.ഐ.ജി ചർച്ച സമ്മേളനം

കെ.ഐ.ജി സംഘടിപ്പിച്ച വഖഫ് ഭേദഗതി നിയമം ചർച്ച സമ്മേളനത്തിൽ ഡോ. വി.എം. സാഫിർ സംസാരിക്കുന്നു

വഖഫ് ഭേദഗതി നിയമം; അപകടങ്ങളും നിയമവിരുദ്ധതയും ചൂണ്ടിക്കാട്ടി കെ.ഐ.ജി ചർച്ച സമ്മേളനം

കുവൈത്ത് സിറ്റി: ഭരണഘടനവിരുദ്ധവും മുസ്‍ലിംങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ നിർമിച്ചെടുത്തുതുമായ പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അപകടങ്ങളും നിയമവിരുദ്ധയും ചൂണ്ടിക്കാട്ടി കെ.ഐ.ജി ചർച്ച സമ്മേളനം. സാൽമിയ ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്കുമേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റുങ്ങളുടെ തുറന്നുകാണിക്കലായി. പ്രതിപക്ഷത്തിന്റെയും രാജ്യത്തെ മുസ്‍ലിം സമുദായത്തിന്റെയും ആശങ്കകൾ മുഖവിലക്കെടുക്കാതെ തിടുക്കപ്പെട്ട് പാർലമെന്റിൽ പാസാക്കിയെടുത്ത നിയമം ജനാധിപത്യത്തിന്റെ ദുരുപയോഗത്തിന് തെളിവാണ്. വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കെ.ഐ.ജി ചർച്ച സമ്മേളന സദസ്സ്

 സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്‍റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ശാന്തപുരം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡീൻ ഡോ. വി.എം. സാഫിർ വിഷയാവതരണം നടത്തി. രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന വിഭജനത്തിന്റെ നയങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ, ഫാറൂഖ് ഹമദാനി, വിനോദ് വലൂപ്പറമ്പിൽ, ലായിക് അഹ്‌മദ്‌, സത്താർ കുന്നിൽ, സി.പി. അബ്‌ദുൽ അസീസ്, മനാഫ് മാത്തോട്ടം, അബ്‌ദുൽ ഹമീദ് കൊടുവള്ളി എന്നിവർ ചർച്ചയിൽ സംസാരിച്ചു.

കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ് മോഡറേറ്ററായി. അബ്ദുൽ ബാസിത് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗവും നടത്തി. 

Tags:    
News Summary - KIG discussion conference points out dangers and illegality of Waqf amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.