കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. തിരുവനന്തപുരം കുവളശ്ശേരി സ്വദേശിനി ഗിരിജ പൊന്നു, കണ്ണൂർ പയ്യന്നൂർ സ്വദേശി മജീദ് മാവുപ്പടി, മലപ്പുറം ചാത്തങ്ങോട്ട്പുറം സ്വദേശി അലി ചോലയിൽ, പാലക്കാട് വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
തിരുവനന്തപുരം കുവളശ്ശേരി സ്വദേശിനി ഗിരിജ പൊന്നുന്റെ പേരിലുള്ള മുന്ന് ലക്ഷം രൂപ സഹായധനം ജമാഅത്ത് ഇസ്ലാമി നെടുമങ്ങാട് ഏരിയ പ്രസിഡന്റ് ഡോ. സുലൈമാൻ, സാമൂഹിക പ്രവർത്തകരായ എൻ.എം. അൻസാരി, അബ്ദുൽ കലാം, അബ്ദുൽ ജവാദ്, മുസ്തഫ, ശറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. കണ്ണൂർ പയ്യന്നൂർ സ്വദേശി മജീദ് മാവുപ്പടിയുടെ പേരിലുള്ള നാല് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി പാടിച്ചാൽ ഹൽഖ പ്രസിഡന്റ് എം.സി. അബ്ദുൽ മജീദ്, സാമൂഹിക പ്രവർത്തകരായ പി.എസ്. ഉസ്മാൻ, ലത്തീഫ് ഓമശ്ശേരി എന്നിവർ കൈമാറി.
മലപ്പുറം ചാത്തങ്ങോട്ട്പുറം സ്വദേശി അലി ചോലയിലിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ വണ്ടൂർ ജമാഅത്ത് ഇസ്ലാമി ഏരിയ പ്രസിഡന്റ് ലത്തീഫ്, സാമൂഹിക പ്രവർത്തകരായ ഷാജഹാൻ എ.പി, കെ. അബ്ദുൽ മജീദ്, അസിമോൻ കെ.സി എന്നിവർ അറിയിച്ചു. പാലക്കാട് വേങ്ങശ്ശേരി സ്വദേശി ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ കൈമാറിയതായും ഒരുമ കുവൈത്ത് ട്രഷറർ അൽത്താഫ് അറിയിച്ചു.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. ഡിസംബറിലാണ് ഒരുമ അംഗത്വ കാമ്പയിൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.