കുവൈത്തിൽ കുത്തിവെപ്പെടുക്കാത്ത വിദ്യാർഥികളും അധ്യാപകരും പി.സി.ആർ എടുക്കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാർഥികളും സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് പി.സി.ആർ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് തീരുമാനം ബാധകമാകുക.

അതേസമയം പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്ന് പാർലമെൻറ് അംഗങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. സർക്കാർ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒരു പോലെ ബാധകമാകുന്നതാണ് പി.സി.ആർ നിബന്ധനയെന്ന് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽ അൻബ' പത്രം റിപ്പോർട്ട് ചെയ്തു.

വാക്സിൻ എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം. നിശ്ചിത കാലയളവിൽ പി.സി.ആർ പരിശോധന ഫലം പുതുക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യകാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കും കോവിഡ് പരിശോധന നിബന്ധന ബാധകമാണ്.

ഇമ്മ്യൂൺ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് പി.സി.ആർ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോവിഡ് കേസുകൾ കുറയുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലെ പി.സി.ആർ നിബന്ധന ഒഴിവാക്കണമെന്ന് പാർലമെൻറ് അംഗം ഡോ. അഹമ്മദ് അൽ മതർ ആവശ്യപ്പെട്ടു.

മാർച്ചിൽ സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്ന സാഹചര്യത്തിൽ ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറക്കാൻ കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി രക്ഷിതാക്കളും പി.സി.ആർ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Students and teachers who have not been vaccinated should have their PCR taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.