കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളാണ് നിലവിൽ പട്ടികയിലുള്ളത്. ഇന്ത്യ, കൊളംബിയ, അർമേനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൊൽഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും അതിന് ശേഷം അഫ്ഗാനിസ്താനെകൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു.
അതിന് ശേഷം പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബർ 14നാണ് ഇൗ മാറ്റം വരുത്തിയത്. അതിനു ശേഷം മാറ്റം വരുത്തിയിട്ടില്ല. പത്തു ദിവസം കൂടുേമ്പാൾ വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി പട്ടിക പരിഷ്കരിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇൗ രാജ്യങ്ങളിൽനിന്ന് വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച അവിടെ താമസിച്ച് കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ദുബൈ വഴി നിരവധി പേർ ഇങ്ങനെ വന്നു. വൻ ടിക്കറ്റ് നിരക്കാണ് ഇൗ റൂട്ടിൽ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.