കുവൈത്ത് സിറ്റി: സംയുക്ത പാർലമെന്ററി സമിതിയിലെ (ജെ.പി.സി) ഭൂരിപക്ഷം ഉപയോഗിച്ച് വഖഫ് ഭേദഗതി ബില്ലിനു അംഗീകാരം നൽകിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളും വോട്ടിനിട്ട് തള്ളുകയും ഭരണപക്ഷം നിർദേശിച്ച 14 ഭേദഗതികൾ അതേപടി അംഗീകരിച്ചും ബില്ലിന് അംഗീകാരം നൽകിയത് ജനാധിപത്യ വിരുദ്ധമാണ്.
വഖഫ് സ്വത്തുക്കളിൽ സർക്കാർ അവകാശവാദമുന്നയിച്ചാൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാർ നിയമിക്കുന്ന അതോറിറ്റിക്ക് നൽകിയും വഖഫ് ബോർഡ് സി.ഇ.ഒ മുസ് ലിമായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയും വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ ഗൂഢാലോചനക്ക് പാർലമെന്ററി പരിരക്ഷ നൽകുകയാണ് സംയുക്ത പാർലമെന്ററി സമിതി ചെയ്തിരിക്കുന്നത്.
പാർലമെന്റിന്റെ പരമാധികാരവും ജനാധിപത്യബോധവും കരുത്തോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തുവരണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.