ഫാഷിസ്റ്റ് സാംസ്കാരിക അധിനിവേശം ഗൗരവത്തോടെ കാണണം -ഹമീദ് വാണിയമ്പലം

പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനത്തിൽ ഹമീദ് വാണിയമ്പലം സംസാരിക്കുന്നു


ഫാഷിസ്റ്റ് സാംസ്കാരിക അധിനിവേശം ഗൗരവത്തോടെ കാണണം -ഹമീദ് വാണിയമ്പലം

കുവൈത്ത് സിറ്റി: ഇന്ത്യൻ മതേതര മൂല്യങ്ങളെയും ഭരണഘടനയെയും വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഏകപക്ഷീയ നീക്കങ്ങൾ അപകടകരമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രകടമായ രാഷ്ട്രീയ ഫാഷിസത്തിന്റെ കടന്നു വരവ് പ്രതിരോധിക്കുന്നതിനൊപ്പം സാംസ്കാരിക ഫാഷിസത്തിന്റെ കടന്നു കയറ്റവും തിരിച്ചറിയണമെന്ന് അദ്ദേഹം ഉണർത്തി. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണം മാറിയാൽ പോലും ഫാഷിസത്തിന്റെ പിടിയിൽ നിന്ന് രാജ്യത്തിന് മുക്തമാകാൻ സാധിക്കാത്ത വിധം ലെജിസ്ലേറ്റിവിലും ജുഡീഷ്യറിയിലും ഫാഷിസം പിടിമുറുക്കി കഴിഞ്ഞു. ഇത് ഗൗരവത്തോടെ കണ്ട് ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് അദ്ദേഹം ഉണർത്തി.

സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹമ്മദ് അധ്യക്ഷത വഹിച്ചു. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന സമ്മേളന പ്രമേയം സെക്രട്ടറി അൻവർ ഷാജി അവതരിപ്പിച്ചു.

കുവൈത്തിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളായ പി.ടി. ശരീഫ്, ഫൈസൽ മഞ്ചേരി, അഫ്സൽ ഖാൻ, അബ്ദുൽ അസീസ് മാട്ടൂൽ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറിമാരായ റസീന മുഹിയുദ്ദീൻ സ്വാഗതവും രാജേഷ് മാത്യു നന്ദിയും പറഞ്ഞു. 

Tags:    
News Summary - welfare party national vice president speech against central government actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.