ഒമാനിൽ ബാർബർഷോപ്പുകളും ബ്യൂട്ടിപാർലറുകളും ജിംനേഷ്യങ്ങളും ബുധനാഴ്ച മുതൽ തുറക്കും

മസ്കത്ത്: ഒമാനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം അനുമതി നൽകി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിെൻറ ഭാഗമായി അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവക്കാണ് ബുധനാഴ്ച മുതൽ പ്രവർത്തനാനുമതി നൽകിയത്.

ബാർബർഷോപ്പുകൾക്ക് പുറമെ മെൻസ് പെഴ്സണൽ കെയർ സ്ഥാപനങ്ങൾ, സ്ത്രീകൾക്കായുള്ള ബ്യൂട്ടിസലൂണുകൾ,ഹെയർ ഡ്രസ്സിങ് സ്ഥാപനങ്ങൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാ തരം പബ്ലിക് റസ്റ്റോറൻറുകളിലും കോഫിഷോപ്പുകളിലും ബുധനാഴ്ച മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി. എല്ലാ തരം ഭക്ഷണങ്ങളും വിളമ്പാമെങ്കിലും ഹുക്കയുടെ ഉപയോഗം നിരോധിച്ചതായും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒട്ടകയോട്ട വേദികൾ, ഹോട്ടലുകളിലെ മീറ്റിങ്/കോൺഫറൻസ് ഹാളുകൾ, ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെൻററുകളും, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, ലേസർ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ, വിവാഹ സാധനങ്ങൾ വിൽപന നടത്തുകയും വാടകക്ക് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, പരമ്പരാഗത മരുന്നുകളുടെ ക്ലിനിക്കുകൾ എന്നിവക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എല്ലാതരത്തിലുള്ള ആരോഗ്യ മുൻകരുതൽ നടപടികളും സുരക്ഷാ നടപടികളും പാലിച്ചുവേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.