മസ്കത്ത്: ഈജിപ്തിന്റെ സുപ്രീം കൗൺസിൽ ഫോർ മീഡിയ റെഗുലേഷൻ തലവൻ കരം ഗബ്ർ ഒമാൻ ന്യൂസ് ഏജൻസി (ഒ.എൻ.എ), ന്യൂസ് സെന്റർ, ഡിജിറ്റൽ സ്റ്റുഡിയോ കോംപ്ലക്സ്, ഒമാൻ ന്യൂസ്പേപ്പർ കെട്ടിടം എന്നിവ സന്ദർശിച്ചു.
ഒമാനി മാധ്യമങ്ങളെക്കുറിച്ചും വാർത്താ ഉള്ളടക്കത്തെക്കുറിച്ചും ഇൻഫർമേഷൻ മന്ത്രാലയം അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചു. പെട്ടെന്നുള്ള മാധ്യമ പ്രവർത്തനത്തിന്റെ ആവശ്യകതക്കൊപ്പം വേഗം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ സാങ്കേതിക ഉപകരണങ്ങളും പ്രോഗ്രാമുകളും മറ്റും ശ്രദ്ധിച്ചു.
ഒമാൻ-ഈജിപ്ത് ഉഭയകക്ഷി ബന്ധത്തിന്റെ വിപുലമായ തലത്തെക്കുറിച്ച് അദ്ദേഹം ഒ.എൻ.എക്ക് നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു. രാജ്യങ്ങളും ജനങ്ങളും തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കരം ഗബ്ർ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾക്ക് വിടവുകൾ നികത്താനും രാജ്യങ്ങൾക്കിടയിലുള്ള പൊതുവായ മേഖലകൾ നൽകാനും പരസ്പരം നന്നായി ആശയവിനിമയം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.