Joy Alukas Exchanges new branch

ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് മബേല ബിലാദ് മാളിൽ ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ രാഹുൽ എസ്. ഹെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് മബേല ബിലാദ് മാളിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്: പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഒമാനിലെ 46ാംമത്തെയും ആഗോള തലത്തിലെ 97ാംമത്തെയും ബ്രാഞ്ച് മബേലയിലെ ബിലാദ് മാളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസിന്റയും കമ്പനി ജീവനക്കാരുടെയും നൂറുകണക്കിന് ആളുകളുടെയും സാന്നിധ്യത്തിൽ ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ രാഹുൽ എസ് ഹെർണാണ്ടസ് പുതിയ ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു.

ഒരു ധനവിനിമയ ഇടപാട് സ്ഥാപനം ഒരു രാജ്യത്ത് നാല്പത്തിയാറു ബ്രാഞ്ചുകൾ തുറക്കുക എന്നത് അവരുടെ വിശ്വാസ്യതയും മികവുമാണ് കാണിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ഫിലിപ്പീൻസ് അംബാസഡർ രാഹുൽ എസ് ഹെർണാണ്ടസ് പറഞ്ഞു. ഫിലിപ്പീൻസുകാർ ഉൾപ്പടെ ലക്ഷകണക്കിന് വിദേശികൾ ഒമാനിൽ ഉപജീവനാർഥം ജോലി ചെയ്യുന്നുണ്ട്. നാട്ടിലുള്ള അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ 46 ബ്രാഞ്ചുകൾ തുറക്കാൻ സാധിച്ചത് ഇടപാടുകാർ നൽകിയ സഹകരണവും പിന്തുണയും ആണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഈ വർഷം തന്നെ കൂടുതൽ ബ്രാഞ്ചുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അതിലൂടെ സ്വദേശികൾക്കുൾപ്പടെ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു . നാല്പത്തിയാറാമത്തെ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിന് രാജ്യത്തെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനും ജനങ്ങൾക്കും നന്ദി പറയുകയാണ് എന്ന് ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പടെയുള്ള സാങ്കേതിക സൗകര്യങ്ങൾ വെച്ച് നാട്ടിലേക്ക് പണം അയക്കാൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് ധനവിനിമയ ഇടപാട് സ്ഥാപനത്തിലേക്ക് വരേണ്ട കാര്യമില്ലെങ്കിലും, ഞങ്ങളുട സേവന മികവ് അനുഭവിച്ചറിയാൻ കൂടുതൽ ഉപഭോക്താക്കളും ബ്രാഞ്ചുകളിൽ നേരിട്ട് വന്നു തന്നെ പണമയക്കുകയാണെന്നും അതിനാൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കുന്നത് ഒരു വെല്ലുവിളിയല്ലെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.

ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ് റീജ്യനൽ മാനേജർ ആന്റോ പി ജോസ്, ഹ്യുമൺ റിസോഴ്സസ് വിഭാഗം ഫഹദ് അൽ ഹബ്സി, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക മേഖലയിലുള്ള നിരവധിപേർ ആശംസകൾ നേർന്നു. ബിലാദ് മാളിൽ നടന്ന ഉദ്‌ഘാടന ചടങ്ങ് വീക്ഷിക്കാൻ സ്വദേശികളും, വിദേശികളും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. മാന്ത്രിക പ്രകടനം, മലയാളികളുടെ തനത് ചെണ്ടമേളം, ഡാൻസ് ഷോ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

Tags:    
News Summary - Joy Alukas Exchange's new branch opens at Mabela Bilad Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.