മസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുന്നതിനാൽ വിവിധ ഗവർണറേറ്റുകൾക്ക് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദാഹിറ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ് സജീവമായ കാറ്റ് അനുഭപ്പെടുന്നത്. കാറ്റിന്റെ ഫലമായി തുറസായ സ്ഥലങ്ങളിൽ മരുഭൂമികളിലും പൊടി ഉയരുകയും ദൂരകാഴ്ചയെ ബാധിക്കുകയും ചെയ്തേക്കും.
മണിക്കൂറിൽ 44 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വിശുന്നു എന്നാണ് ഖർൺ ആലമിലെയും അൽ ഹല്ലാനിയത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹൂദ് സ്റ്റേഷൻ 40കിലോമീറ്റർ വേഗതയും രേഖപ്പെടുത്തിയിട്ടുണ്ട്. സലാല എയർപോർട്ട് സ്റ്റേഷൻ 24കിലോമീറ്റർവരെ കാറ്റിന്റെ വേഗത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത് 44 കിലോമീറ്റർവേഗതിയിൽവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കാറ്റിന്റെ ഫലമായി മസ്കത്ത് അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. പലസ്ഥലങ്ങളിലും ചൊവ്വാഴ്ച രാത്രിമുതൽ നേരിയ കാറ്റ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പുലർച്ചെയാണ് ശക്തമായി വീശി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.