സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാൻ ഒമാനും തുർക്കിയയും

ഒമാൻ-തുര്‍ക്കിയ അധികൃതർ കരാറുകളിൽ ഒപ്പുവെക്കുന്നു

സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാൻ ഒമാനും തുർക്കിയയും

മസ്‌കത്ത്:സൈനിക മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഒമാനും തുര്‍ക്കിയയും.തുര്‍ക്കിയ പ്രതിരോധ വ്യവസായ ഏജന്‍സി പ്രസിഡന്റ് പ്രഫ. ഹാലുക് ഗോര്‍ഗന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ പ്രതിരോധ കമ്പനികളായ ഹാവെല്‍സാന്‍, അസെല്‍സാന്‍ എന്നിവയുമായാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ശില്‍പശാലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പരസ്പര താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ തുര്‍ക്കിയ കമ്പനികളുമായി സഹകരിക്കാവുന്ന മേഖലകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. നിരവധി തുര്‍ക്കിയ കമ്പനികളുടെ പ്രതിരോധ വ്യവസായ ഉത്പന്നങ്ങള്‍ ശില്‍പശാലയില്‍ പ്രദര്‍ശിപ്പിച്ചു.

Tags:    
News Summary - Oman, Turkey to strengthen cooperation in military sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.