യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ
ഒമാൻ പ്രതിനിധി ഡോ. അബ്ദുല്ല ബിൻ നാസർ അൽ തൗഖി
മസ്കത്ത്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഒമാൻ പ്രതിനിധി സംബന്ധിച്ചു. വാഷിങ് ടണിലെ ഒമാൻ എംബസിയിലെ കൗൺസിലറായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ തൗഖിയാണ് പങ്കെടുത്തത്. വിശുദ്ധ റമദാൻ മാസത്തിൽ നടന്ന ഈ പരിപാടി സാംസ്കാരിക വിനിമയത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കാൻ ഉപകരിക്കുന്നതുമായി.
അതേസമയം, വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്ലിംകൾ നൽകിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തൽ കരാര്‍ അവസാനിച്ച് ഗസ്സയിൽ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
2023 ഒക്ടോബർ മുതൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള തന്റെ
ഭരണകൂടത്തിന്റെ നയതന്ത്ര ശ്രമങ്ങളെ യു.എസ് പ്രസിഡന്റ് എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.