മസ്കത്ത്: ലോക സമൂഹത്തിന് മാതൃകയായ പ്രവാചകനെതിരെ മ്ലേച്ഛമായി സംസാരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു.
മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ മുസ്ലിം മതവിഭാഗങ്ങൾക്കെതിരെ അതിക്രമം നടക്കുന്നു. തുടർ ഭരണം ലഭിച്ച ശേഷം എന്തും ചെയ്യാനുള്ള ലൈസൻസ് ലഭിച്ച പോലെയാണ് ബി.ജെ.പി സർക്കാർ. മുസ്ലിം രാജ്യങ്ങൾ പ്രതികരിച്ചപ്പോൾ അവരുടെ കണ്ണിൽ പൊടിയിടാനെന്നോണം പാർട്ടിയിൽനിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്ത് പ്രശ്നം ഒതുക്കിത്തീർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സലാല കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ആക്ടിങ് സെക്രട്ടറി ഷബീർ കാലടി, ട്രഷറർ സലാം ഹാജി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.