മസ്കത്ത്: മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനായുള്ള കാത്തിരിപ്പ് നീളും. വൊഡാഫോൺ ഒമാൻ അടുത്തവർഷമായിരിക്കും പ്രവർത്തനമാരംഭിക്കുകയെന്ന് ഗതാഗത-വാർത്താവിനിമയ-വിവര സാേങ്കതിക മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമത്തിലെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2020െൻറ മൂന്നാം പാദത്തിൽ കമ്പനി പ്രവർത്തനം തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനുള്ള പങ്കാളിത്ത കരാർ ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയും ബ്രിട്ടീഷ് ടെലികോം ഭീമനായ വൊഡാഫോണും തമ്മിൽ ഒപ്പുവെച്ചത്. 15 വർഷത്തെ കരാർ പ്രകാരം ബ്രാൻറ് ഉപയോഗം, സാേങ്കതിക പിന്തുണ തുടങ്ങി പുതിയ കമ്പനിക്ക് വേണ്ട എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും വൊഡാഫോൺ നൽകും. വൊഡാഫോണിെൻറ ആഗോള പങ്കാളിത്ത പദ്ധതിയിലും മൂന്നാമത്തെ ഒാപറേറ്റർ ചേരും. ഇത് പ്രകാരം വൊഡാഫോണിെൻറ ആകർഷകമായ പ്രൊമോഷൻ പാക്കേജുകളും പ്രത്യേക സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും. പരിചയ സമ്പന്നത കണക്കിലെടുത്താണ് ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി വൊഡാഫോണുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ചത്. വൊഡാഫോണിന് കമ്പനിയിൽ യാതൊരു ഒാഹരിയും ഉണ്ടായിരിക്കുകയുമില്ല.
ഒമാൻ 70 ഹോൾഡിങ് കമ്പനിയുടെ ഉപസ്ഥാപനമായ ഇത്ഖാൻ ടെക്നികൽ ഡെവലപ്മെൻറ് കമ്മിറ്റിക്കാണ് കമ്പനിയുടെ നേതൃത്വം. ഗവൺമെൻറ് പെൻഷൻ, നിക്ഷേപക ഫണ്ടുകളും സ്വകാര്യ വ്യക്തികളും നിക്ഷേപകരായി ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.