മെജസ്റ്റിക് ഖത്തർ ഉദ്ഘാടനം അംബാസഡർ വിപുൽ നിർവഹിക്കുന്നു

മെജസ്റ്റിക് മലപ്പുറത്തിന് പ്രൗഢ ഗംഭീര തുടക്കം

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായി രൂപവത്കരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് (മെജസ്റ്റിക് - മലപ്പുറം) പ്രൗഢ ഗംഭീര തുടക്കം. ഇന്ത്യൻ അംബാസഡർ വിപുൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ മനോഹര ജില്ലയായ മലപ്പുറത്തുകാർക്ക് ഒരുമിക്കാനുള്ള സ്‌നേഹ സൗഹൃദവേദിക്ക് ഖത്തറിൽ തുടക്കം കുറിക്കുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനക്ക് എല്ലാവിധ ആശംസകൾ നേരുകയും ഈ ആശയത്തിന് ചുക്കാൻ പിടിക്കുന്നവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. അംഗത്വ കാർഡ് അംബാസഡർ പ്രകാശനം ചെയ്തു. മെജസ്റ്റിക് ചെയർമാൻ അഷ്‌റഫ് ചിറക്കൽ ആദ്യ മെംബർഷിപ് കാർഡ് ഏറ്റുവാങ്ങി. സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കെ.എൻ.എ ഖാദർ, എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, കവി ആലങ്കോട് ലീലാകൃഷ്‌ണൻ എന്നിവർക്ക് മെമന്റോ കൈമാറി. സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ ,കെ.വി. ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം ജോസഫ്, കെ.എം.സി.സി ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട്, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, മെജസ്റ്റിക് ഭാരവാഹികളായ റിയാസ് അഹമ്മദ്, സന്ദീപ് പുത്തൻവീട്ടിൽ, മുനീഷ് എ.സി, സൽമാൻ മഠത്തിൽ, സജ്‌ന സാക്കി, ശീതൾ പ്രശാന്ത്, ഷാഫി പാറക്കൽ , ഇസ്മായിൽ കുറുമ്പടി എന്നിവർ സന്നിഹിതരായിരുന്നു .ഗായിക സിതാര കൃഷ്ണകുമാർ നയിച്ച പ്രോജക്ട് മലബാറിക്കസ് ബാൻഡിന്റെ കലാസന്ധ്യ അരങ്ങേറി. മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ജിതിൻ ചക്കൂത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Majestic Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.