ദോഹ: റമദാനിലെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ റമദാനിൽ 250,000 ഇഫ്താർ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. എംബസികള്‍, അതോറിറ്റികള്‍, എൻ.ജി.ഒകള്‍, സമാന ചിന്താഗതിയുള്ള സംഘടനകള്‍ എന്നിവയുമായി സഹകരിച്ചായിരിക്കും വിതരണം. യു.എ.ഇ, സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ഈ റമദാനിൽ 250,000ലധികം ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഖത്തറില്‍ അൽ വക്റ, വുഖൈര്‍, ഷഹാനിയ, ജാബിയ, അല്‍ ഖോര്‍, മർഖിയ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. ഖത്തര്‍ സ്പര്‍ശം, യൂത്ത് ഫോറം, കള്‍ച്ചറല്‍ ഫോറം, കെ.എം.സി.സി, സംസ്കൃതി, ഐ.സി.ബി.എഫ്, ഫോക്കസ് ഖത്തര്‍ എന്നിവയുമായി സഹകരിച്ചാണ് വിതരണം നടത്തുന്നത്. 1993ല്‍ സ്ഥാപനം ആരംഭിച്ചത് മുതല്‍ മലബാര്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉദ്യമങ്ങളില്‍ ഒന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. ലോകമെമ്പാടുമുള്ള 85 സ്ഥലങ്ങളിലായി ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും റമദാന് മാസത്തില്‍ ഈ പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
റമദാന് കരുണ, ഉദാരത, ഭക്തി എന്നിവ പ്രതിഫലിപ്പിക്കുന്ന മാസമാണ്, അതിനാല്‍തന്നെ അത് വിശപ്പിന്റെ വില അറിയാനും ആ അവസ്ഥയില്‍നിന്ന് സഹജീവികളെ ചേര്‍ത്തുപിടിക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും അനുയോജ്യമായ അവസരമാണ്. പവിത്ര മാസത്തില്‍, അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യവിതരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചുകൊണ്ട് റമദാന്റെ യാഥാർഥ സന്ദേശത്തെ പ്രതിഫലിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റമദാനിലെ സാമൂഹിക ക്ഷേമ ഉദ്യമങ്ങളെല്ലാം സഹാനുഭൂതിയോടെയും സമര്‍പ്പണത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്നതാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം പറഞ്ഞു. കൂട്ടമായ വളര്‍ച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സാമൂഹിക ശാക്തീകരണ ഉദ്യമങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.