മോട്ടോ ജി.പി; ഖത്തറിൽ കിരീടമണിഞ്ഞ് മാർക്

മാർക് മാർക്വസ് മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രി ട്രോഫിയുമായി

മോട്ടോ ജി.പി; ഖത്തറിൽ കിരീടമണിഞ്ഞ് മാർക്

ദോഹ: മൂന്നു ദിനങ്ങളിലായി ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ നടന്ന മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രിയിൽ സ്പെയിനിന്റെ മാർക് മാർക്വസിന് കിരീടം. ലുസൈൽ സർക്യൂട്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ ബഗ്നയയെ പിന്തള്ളിയാണ് മാർക് ഒന്നാമതെത്തിയത്. ലോക ചാമ്പ്യൻഷിപ് പോരാട്ടത്തിൽ ഇതോടെ മേധാവിത്തം ഉറപ്പിക്കാനും മാർക്കിനായി.

ശനിയാഴ്ച നടന്ന ക്വാളിഫയിങ്, സ്പ്രിന്റ് റേസുകളിലെ മികവ് ഡുകാത്തിയുടെ സ്പാനിഷ് താരം ഫൈനൽ പോരിലും ആവർത്തിച്ചു. റേസിനിടെ തുടക്കത്തിൽ സഹോദരൻ അലക്സ് മാർക്വസുമായി തട്ടിയുരുമ്മിയത് ആശങ്കയുണ്ടാക്കിയെങ്കിലും വിജയം കൈവിട്ടില്ല. ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ ബഗ്നയയാണ് രണ്ടാം സ്ഥാനത്ത്.

സീസണിലെ ആദ്യ പോരിനിറങ്ങിയ നിലവിലെ ലോകചാമ്പ്യൻ ജോർജ് മാർട്ടിന് മത്സരം പൂർത്തിയാക്കാനായില്ല. ലോകചാമ്പ്യൻഷിപ് പോരിൽ സഹോദരൻ അലക്സ് മാർക്വസുമായി 17 പോയന്റിന്റെ വ്യത്യാസമുണ്ട് മാർക്കിന്. ബഗ്നയയാണ് മൂന്നാം സ്ഥാനത്ത്.

Tags:    
News Summary - Marc wins Qatar MotoGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.