പരിസ്ഥിതി ടൂറിസം സജീവമാക്കാൻ പദ്ധതികളുമായി ഖത്തർ

റൗദത് റാശിദിലെ ദഹൽ മിസ്ഫിർ സിങ്ക് ഹോൾ

പരിസ്ഥിതി ടൂറിസം സജീവമാക്കാൻ പദ്ധതികളുമായി ഖത്തർ

ദോഹ: രാജ്യത്തെ പരിസ്ഥിതി ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിന് സംയോജിത പദ്ധതിയുമായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം.

പരിസ്ഥിതി ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര വികസനം, പ്രധാന സ്ഥലങ്ങളും സവിശേഷതകളും പരിസ്ഥിതി ഘടകങ്ങളും ചൂണ്ടിക്കാട്ടുന്ന വിശദമായ ഭൂപടം തയാറാക്കൽ, സന്ദർശക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും മെച്ചപ്പെടുത്തൽ, പരിസ്ഥിതി ആഘാതം കുറക്കുന്നതിനുള്ള സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കൽ, ഖത്തരി ജനതയുടെ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

ഖത്തറിലെ വൈവിധ്യമാർന്ന പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കി ഇക്കോ ടൂറിസ വികസനമാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ദ്വീപുകൾ, തീരങ്ങൾ, ഗുഹകൾ, താഴ്വരകൾ, മണൽക്കൂനകൾ, ലോകത്തിലെ അപൂർവ സമുദ്ര ജീവികൾ വസിക്കുന്ന പ്രാദേശിക ജലാശയങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും.

പ്രകൃതിക്ക് ആഘാതം സംഭവിക്കാതെത്തന്നെ സാധാരണ യാത്രയുടെ അതേ അനുഭവങ്ങൾ ആസ്വദിക്കാൻ ഇക്കോ ടൂറിസം സന്ദർശകരെ അനുവദിക്കുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതി ടൂറിസം പ്രാദേശിക ജനങ്ങളെ കൂടുതൽ ഊർജസ്വലരാക്കുകയും വന്യജീവികളെക്കുറിച്ചും പരിസ്ഥിതയെക്കുറിച്ചും അവബോധം വളർത്തുകയും ചെയ്യും.

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഖത്തരി മരുഭൂമിയുടെ സവിശേഷത പൗരാണികമായ 600ലധികം വരണ്ട താഴ്വരകളാണ്. അവയിൽ 90 ശതമാനവും ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള 31 സിങ്ക് ഹോൾ ഗുഹകൾ ശ്രദ്ധേയമാണ്. അൽ മിസ്ഫർ, അൽ മുസ്‍ലമ എന്നീ സിങ്ക് ഹോളുകൾ ഏറെ സന്ദർശകരെ ആകർഷിക്കുന്നതാണ്.

1273ലധികം പുൽമേടുകൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അപൂർവ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് ഇതെല്ലാം. ഖത്തറിന് പുറത്തുനിന്നുള്ള നിരവധി ദേശാടന പക്ഷികളും വിവിധ സീസണുകളിലായി ഇവിടെയെത്തുന്നുവെന്ന സവിശേഷതയുമുണ്ട്.

ഭൂവിസ്തൃതിയുടെ 27 ശതമാനവും പ്രകൃതിദത്ത വന്യജീവി സംരക്ഷണ കേന്ദ്രങ്ങളാണ്. അൽ ഷഹാനിയ, അൽ റയ്യാനിലെ അൽ രിഫ, അബൂസംറയിലെ അൽ മഷാബിയ, അൽ ജുമൈലിയയിലെ അൽ റീം, അൽ വാസിലി, ഇർക്കയ റിസർവ് തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ട റിസർവുകളാണ്.

മരുഭൂമിയും കടലും ഒന്നാകുന്ന ഖോർ അൽ അദൈദിലെ ഇൻലാൻഡ് സീ

ആകെ ഭൂവിസ്തൃതിയിൽ 2.5 ശതമാനം സമുദ്ര സംരക്ഷണ കേന്ദ്രങ്ങളാണ്. ഖോർ അൽ ഉദൈദ്, കണ്ടൽക്കാടുകളാൽ സമ്പന്നമായ അൽ ദഖീറ റിസർവ് എന്നിവയെല്ലാം സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളാണ്. ഖത്തറിന്റെ സമുദ്ര പരിസ്ഥിതി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും വൈവിധ്യങ്ങൾ നിറഞ്ഞതുമാണ്. ഉപദ്വീപ് ആയത് കാരണം വിശാലമായ തീരപ്രദേശമാണ് ഖത്തറിനുള്ളത്.

ഇതിന് പുറമേ അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളുമായി ദ്വീപുകളുടെ ഒരു കൂട്ടവും ഖത്തറിന്റെ പരിസ്ഥിതി ടൂറിസത്തിന്റെ ഭാഗമായുണ്ട്.

പാറക്കെട്ടുകളും മണലുകളും പച്ചപ്പുകളുമായി നിരവധി ദ്വീപുകൾക്ക് പുറമേ, കൃത്രിമ ദ്വീപുകളും വിവിധ ഇടങ്ങളിൽ നിർമിച്ചിട്ടുണ്ട്.

Tags:    
News Summary - MECC developing integrated plan to boost ecotourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.