ദോഹ: വിവിധ വിമാനകമ്പനികളുമായി സഹകരിച്ച് ടിക്കറ്റ് നിരക്കിൽ പ്രവാസികൾക്ക് ഇ ളവ് ലഭ്യമാക്കുന്ന സംസ്ഥാനസർക്കാർ പദ്ധതി വ്യാപിപ്പിക്കുന്നു. നിലവിൽ ഒമാൻ എയർ വ ിമാനങ്ങളിൽ ലഭിക്കുന്ന ഇളവ് ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, കുവൈത്ത് എയർവേയ് സ് വിമാനങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനായി ബന്ധപ്പെട്ട കമ്പനികളുടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഖത്തർ എയർവേയ്സുമായി ഇൗ മാസം തന്നെ കരാർ ഒപ്പിടാൻ കഴിയും. നോർക്ക റൂട്ട്സിെൻറ നേതൃത്വത്തിലാണ് ‘നോർക്ക ഫെയർ’ എന്ന പേരിലുള്ള പദ്ധതി. ഒമാൻ എയർവേയ്സ് വിമാനങ്ങളിൽ ഇൗ പദ്ധതി കഴിഞ്ഞ ആറുമാസമായി നിലവിലുണ്ട്.
നോർക്കയുടെ തിരിച്ചറിയൽ കാർഡ് ഉള്ള പ്രവാസി, കാർഡില്ലെങ്കിലും അദ്ദേഹത്തിെൻറ ഭാര്യ, 18 വയസ് തികയാത്ത മക്കൾ എന്നിവർക്കാണ് ഇളവ് ലഭിക്കുക. ടിക്കറ്റിെൻറ അടിസ്ഥാന നിരക്കിെൻറയും ഇന്ധന ചാർജിെൻറയും ഏഴ് ശതമാനം ഇളവാണ് ലഭിക്കുന്നത്. ടിക്കറ്റ് ഒാൺലൈനിലോ മറ്റോ വാങ്ങുേമ്പാഴാണ് നോർക്ക കാർഡ് ഉപയോഗിച്ച് ഇളവ് കിട്ടുക. ഈ അനുകൂല്യം ഏത് സീസണിലും ലഭിക്കുമെന്നതാണ് പ്രത്യേകത. ഒമാൻ എയർവിമാനങ്ങളിൽ യാത്രചെയ്യുന്ന നോർക്ക കാർഡ് ഉള്ള നിരവധി പ്രവാസികൾ ഇപ്പോൾ തന്നെ യാത്രാനിരക്കിൽ ഇളവ് നേടുന്നുണ്ട്.
സർക്കാർ കണക്കുപ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. എന്നാൽ 2.25 ലക്ഷം പേർ മാത്രമാണ് നോർക്ക തിരിച്ചറിയൽ കാർഡ് എടുത്തിട്ടുള്ളൂ. വിദേശത്ത് ആറുമാസത്തിലധികം ജോലിചെയ്യുകയോ റസിഡൻറ്് പെർമിറ്റ് നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ് തികഞ്ഞ ആർക്കും 300 രൂപ നൽകി കാർഡിന് അപേക്ഷിക്കാം. വിവിധ പ്രവാസിസംഘടനകൾ വഴിയും നോർക്കയുടെയും നോർക്ക റൂട്ട്സിെൻറയും ഒാഫിസുകളിലും www.norkaroots.net എന്ന വെബ്ൈസെറ്റിലും സൗജന്യമായി ഫോറം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.