ദോഹ: ‘വിനോദ സഞ്ചാരവും സമാധാനവും’ എന്ന പ്രമേയത്തിൽ ലോക ടൂറിസം ദിനത്തെ വരവേറ്റ് ഖത്തർ ടൂറിസം. അൽ ഷമാലിലെ ഹീനത് സൽമാ ഫാമിൽ നടന്ന ചടങ്ങിൽ സ്പോർട്സിലൂടെയുള്ള ഖത്തറിന്റെ വിനോദ സഞ്ചാര കുതിപ്പിനെ ദൃശ്യവത്കരിച്ചായിരുന്നു ഇത്തവണ ഖത്തർ ടൂറിസം വിനോദ സഞ്ചാര ദിനത്തെ ആഘോഷിച്ചത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ത്രീ ടു വൺ ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച വിഡിയോ പ്രദർശിപ്പിച്ചു.
സ്പോർട്സ് ഇൻ ഗ്ലോബൽ പെയിന്റിങ് എന്ന വിഷയത്തിൽ പെയിന്റിങ് ശിൽപശാല, കരകൗശല നിർമാണം, നെയ്ത്, എംബ്രോയ്ഡറി ഉൾപ്പെടെ വിവിധ കലാപരിപാടികളിൽ പരിശീലനം നൽകി. കൃഷിയും വിവിധ രാജ്യങ്ങളുടെ സാംസ്കാരിക തനിമ ഉൾക്കൊള്ളുന്ന കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളുമുൾക്കൊള്ളുന്നതാണ് ഓർഗാനിക് ഫാമിങ്ങിൽ പ്രശസ്തമായ ഹീനത് സൽമ.
ചടങ്ങിൽ ഖത്തർ ടൂറിസം കമ്യൂണിക്കേഷൻ മേധാവി ഡോ. ബുഥൈന അൽ ജനാഹി സംസാരിച്ചു. ജനങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ അറിവും ധാരണയും പ്രോത്സാഹിപ്പിക്കുകയാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ലധികം രാജ്യക്കാർ ഖത്തറിലുണ്ട്. അവരുടെ വീടായി തന്നെ ഖത്തറിനെ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.