കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽനിന്ന്

കെ.പി.എ.ക്യു ബഷീർ അനുസ്മരണം നടത്തി

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മലയാള സാഹിത്യ ലോകത്ത് സ്വന്തമായ ശൈലി കെട്ടിപ്പടുത്ത അതുല്യനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്നും അതുകൊണ്ടാണ് ബഷീറും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അൽ സഹീം ഹാളിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡൻറ് വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ്, ട്രഷറർ ഷൗക്കത്ത്, കൃഷ്ണകുമാർ, ഫെമി ഗഫൂർ, റഊഫ് മലയിൽ, എ.വി. റജിലേഷ്, റയീസ് ഹമീദ് എന്നിവർ സംസാരിച്ചു. രവി പുതുക്കുടി നന്ദി പറഞ്ഞു.

Tags:    
News Summary - Vaikom Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.