‘അമാല’ ആശുപത്രിയുടെ രൂപകൽപന

‘അമാല’ ആശുപത്രി പ്ലാനിന് ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം

ജിദ്ദ: റെഡ് സീ ഇന്‍റർനാഷനൽ കമ്പനി ചെങ്കടലിൽ ഒരുക്കുന്ന ‘അമാല’ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കുന്ന അമാല ആശുപത്രിയുടെ ഡിസൈന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. 2025ൽ ആശുപത്രി തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 44 കിടക്കകളോട് കൂടിയതാണ് അമാല ആശുപത്രി.

ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്കും ഇവിടുത്തെ ജീവനക്കാർക്കും ടൂറിസം പദ്ധതിയിൽ പങ്കാളികളായിട്ടുള്ളവർക്കും ഇവിടെ പ്രാഥമിക പരിചരണം നൽകും.

4,155 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ് ഈ കടൽ ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടാവുക. 68 കിലോമീറ്റർ കടൽക്കാഴ്ചയാണ് ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഭിക്കുക. വർഷത്തിൽ എല്ലാ ദിവസവും എല്ലാ സമയവും വിനോദസഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ടാവും. ഈ അന്താരാഷ്‌ട്ര ചെങ്കടൽ ലക്ഷ്യസ്ഥാനത്തിന് യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്‍റെ 2024ലെ ലീഡ് പവർ ബിൽഡേഴ്‌സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Amala Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.