യാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്‌ചവരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തിപ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, അൽ ഖസിം, അൽ ബഹ, അസീർ മേഖലകളിലെ ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു.
ജിസാൻ, നജ്‌റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കേന്ദ്രം പ്രവചിച്ചു. തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഇടിമിന്നലും കനത്ത മഴയും കാരണം അതത് പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് 'ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്' അഭ്യർഥിച്ചു.
സൗദി പൗരന്മാരും പ്രവാസികളും സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും താഴ്‌വരകളും ഒഴിവാക്കാനും അവയിൽ നീന്തുന്നത് ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് വീശുകയും മക്ക, റിയാദ് മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.