ജിദ്ദ: ലോക മുസ്ലിംകൾക്ക് സൗദി ഭരണാധികാരി സല്മാന് രാജാവ് റമദാന് ആശംസകള്‍ നേര്‍ന്നു. അന്നപാനീയങ്ങള്‍ വെടിഞ്ഞും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും പാതിരാ നമസ്കാരങ്ങളാലും പ്രാര്‍ഥനകളാലും രാത്രികള്‍ സജീവമാക്കിയും ദാനധര്‍മങ്ങള്‍ നല്‍കിയും പാപമോചനം നടത്തിയും വിശ്വാസികള്‍ ജീവിതം ധന്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച മുതൽ റമദാൻ ആരംഭിച്ചു. ഒമാനില്‍ ഞായറാഴ്ചയാണ് റമദാൻ വ്രതാരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.