വടക്കൻ ലബനാനിൽ കെ.എസ് റിലീഫ് സെന്റർ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തപ്പോൾ
റിയാദ്: സൗദി സഹായ ഏജൻസിയായ കെ.എസ്.റിലീഫ് സെന്റർ ലോകത്തിലെ ഏറ്റവും ദുർബലരായ ആളുകൾക്ക് നൽകുന്ന മാനുഷിക സഹായം തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സിറിയൻ അറബ് റിപ്പബ്ലിക്കിൽ, റിഫ് ദിമാഷ്ക് ഗവർണറേറ്റിൽ കെ.എസ്.റിലീഫ് 125 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്ത് 125 കുടുംബങ്ങളെ സഹായിച്ചു.
വടക്കൻ ലബനൻ, പടിഞ്ഞാറൻ ബെക്ക, അക്കർ, ഡാനിയേ എന്നിവിടങ്ങളിലെ 828 സിറിയൻ അഭയാർഥി കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായം നൽകി. ബെയ്റൂത്തിൽ 237 ഭക്ഷണ കൊട്ടകൾ 1,185 ദുർബലരായ ആളുകളിലേക്ക് എത്തിച്ചു. യമനിലെ ഹൊദൈദ ഗവർണറേറ്റിൽ കെ.എസ്.റിലീഫ് ജല, ശുചിത്വ പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനുള്ളിൽ 3.5 ദശലക്ഷം ലിറ്റർ കുടിവെള്ളവും 448,000 ലിറ്റർ കുടിവെള്ളവും എത്തിച്ചു നൽകി.
ഹജ്ജ് ഗവർണറേറ്റിലെ ഒരു മൊബൈൽ മെഡിക്കൽ ക്ലിനിക് വഴി 1,691 രോഗികൾക്ക് സേവനം നൽകിയതായി അധികൃതർ വ്യക്തമാക്കി.സുഡാനിലെ നിർധനരായ കുടുംബങ്ങൾക്ക് 2,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു, 12,001 പേർക്ക് ഇത് സഹായകമായി.
2015 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 300ലധികം സംഘടനകളുമായി സഹകരിച്ച് 106 രാജ്യങ്ങളിലായി ഏകദേശം 7.9 ബില്യൺ ഡോളർ വിലമതിക്കുന്ന 3,389 പദ്ധതികൾ കെ.എസ്.റിലീഫ് നടപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.