- ‘മസ്ജിദുൽ ഹറാം -മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി’ എന്ന പേരിൽ സ്വതന്ത്രസ്ഥാപനം ആരംഭിക്കും. ഇതിന്റെ സംഘാടനവും പ്രവർത്തനവും രാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാണ്. ഇരുഹറമുകളിലെ ഇമാമുമാരുടെയും മുഅദ്ദിന്മാരുടെയും ചുമതലകൾ നിശ്ചയിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ഈ സ്ഥാപനമായിരിക്കും. ഇരുഹറമുകളിലും വൈജ്ഞാനിക പഠനങ്ങളും ക്ലാസുകളും നടത്തുന്നതും ഈ പ്രസിഡൻസിയായിരിക്കും.
- ‘മസ്ജിദുൽ ഹറാം- മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി’ എന്ന നിലവിലുള്ള സ്ഥാപനത്തെ ‘മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി’ എന്ന പേരിൽ ഒരു പൊതുസ്ഥാപനമാക്കി മാറ്റും. സാമ്പത്തികവും ഭരണപരവുമായ സ്വതന്ത്രമായി നിലനിൽപുള്ള സ്ഥാപനമായിരിക്കും ഇത്. എന്നാൽ ഇതിന്റെയും സംഘാടനം രാജാവിന്റെ മേൽനോട്ടത്തിലായിരിക്കും. ഇരു ഹറമുകളുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ, പരിപാലനം, വികസനം എന്നിവയെല്ലാം ഈ ജനറൽ അതോറിറ്റിയുടെ കീഴിലാണ് നടക്കുക.
- ജനറൽ അതോറിറ്റിക്ക് ഡയറക്ടർ ബോർഡ് ഉണ്ടായിരിക്കും. അതിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും രാജകീയ ഉത്തരവിലൂടെയായിരിക്കും.മന്ത്രിസഭക്ക് കീഴിലെ വിദഗ്ധ സമിതി പ്രസിഡൻസിയുടെയും ജനറൽ അതോറിറ്റിയുടെയും ഘടനാപരമായ ക്രമീകരണങ്ങൾ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ, രാജകീയ ഉത്തരവുകൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ ഈ സമിതി അവലോകനം ചെയ്യും. ആവശ്യമായ ഭേദഗതികൾ നിർദേശിക്കുകയും തീരുമാനത്തിന്റെ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അത് സമർപ്പിക്കുകയും ചെയ്യും.
- മന്ത്രിസഭക്ക് കീഴിലെ വിദഗ്ധ സമിതി പ്രസിഡൻസിയുടെയും ജനറൽ അതോറിറ്റിയുടെയും ഘടനാപരമായ ക്രമീകരണങ്ങൾ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ, രാജകീയ ഉത്തരവുകൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ ഈ സമിതി അവലോകനം ചെയ്യും. ആവശ്യമായ ഭേദഗതികൾ നിർദേശിക്കുകയും തീരുമാനത്തിന്റെ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അത് സമർപ്പിക്കുകയും ചെയ്യും.
- ഒരു സാങ്കേതിക സമിതി രൂപവത്കരിക്കും. മക്ക, മശാഇർ റോയൽ കമീഷൻ, മദീന മേഖല വികസന അതോറിറ്റി, ഹജ്ജ്-ഉംറ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി മതകാര്യ പ്രസിഡൻസി, മസ്ജിദുൽ ഹറാം-മസ്ജിദുന്നബവി പരിപാലന ജനറൽ അതോറിറ്റി, തീർഥാടകരുടെ സേവനത്തിനായുള്ള കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾ അടങ്ങിയതാണ് ഈ പുതിയ സാങ്കേതിക സമിതി. ജനറൽ അതോറിറ്റി ചെയർമാനായിരിക്കും ഈ സമിതിയുടെയും നേതൃത്വം. പ്രസിഡൻസിക്ക് കീഴിലെ ജോലികൾ, ജീവനക്കാർ, കാരാറുകൾ, വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള സാമ്പത്തികവും പ്രവർത്തനപരവുമായ വശങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കൽ എന്നിവ ഇതിന് കീഴിലായിരിക്കും.
- രണ്ട് മാസത്തിനുള്ളിൽ ഈ രണ്ട് സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.