അത്യാഹിത വിഭാഗങ്ങളിൽ 52,000 സേവനങ്ങൾ, 10,000 പ്രാഥമിക പരിചരണ സേവനങ്ങൾ, ഏകദേശം 3,000 ഡയാലിസിസുകൾ, 400 ശസ്ത്രക്രിയകൾ,150ലധികം കാർഡിയാക് കത്തീറ്ററൈസേഷനുകൾ എന്നിവ നൽകിയ സേവനങ്ങളിലുൾപ്പെടും
റിയാദ്: മക്കയിലും മദീനയിലും തീർഥാടകർക്ക് 65,000ലധികം ആതുര സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റമദാൻ 25 വരെ നൽകിയ ആതുര സേവനങ്ങളുടെ കണക്ക് മന്ത്രാലയം വെളിപ്പെടുത്തി. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പുനൽകുന്ന സമഗ്രമായ പദ്ധതിക്കുള്ളിലാണിത്.
അത്യാഹിത വിഭാഗങ്ങളിൽ 52,000 സേവനങ്ങൾ, 10,000 പ്രാഥമിക പരിചരണ സേവനങ്ങൾ, ഏകദേശം 3,000 ഡയാലിസിസുകൾ, 400 ശസ്ത്രക്രിയകൾ,150ലധികം കാർഡിയാക് കത്തീറ്ററൈസേഷനുകൾ എന്നിവ നൽകിയ സേവനങ്ങളിലുൾപ്പെടും. മെഡിക്കൽ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിച്ചും സ്പെഷലൈസ്ഡ് ഉദ്യോഗസ്ഥരുടെ കഴിവുകൾ വർധിപ്പിച്ചും തീർഥാടകർക്ക് സംയോജിത ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ആതുര ശുശ്രൂഷാസേവന മേഖലയിൽ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.