ജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. ഹസ്ന, ഹസീന എന്നീ സയാമീസ് ഇരട്ടകൾ മാതാപിതാക്കളോടൊപ്പം പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് എത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുന്നത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) സഹകരിച്ച് പ്രത്യേകം മെഡിക്കൽ ഇവാക്വേഷൻ വിമാനം സജ്ജീകരിച്ച് കുട്ടികളെ കൊണ്ടുവരാൻ ഞായറാഴ്ചയാണ് റിയാദിൽനിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലേക്ക് പുറപ്പെട്ടത്.
റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളെ പിന്നീട് വേർപെടുത്തൽ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള സാധ്യത പരിശോധനകൾക്ക് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതിക്കും പൊതുവായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൗദി ഭരണകൂടം കാണിക്കുന്ന താൽപര്യത്തിനും പിന്തുണക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും ശസ്ത്രക്രിയാതലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.
രാജ്യത്തെ ആരോഗ്യമേഖല വികസിപ്പിക്കുകയും ലോക രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുകയും ചെയ്യുക എന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി മെഡിക്കൽ മികവ് ഈ പ്രോഗ്രാം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെത്തിയത് മുതൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും കുട്ടികളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും കടപ്പാടും അറിയിച്ചു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ ലോകത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 32 വർഷത്തിനിടയിൽ ലോകത്തിലെ പല രാജ്യങ്ങളിലായി ഏകദേശം 60 ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.