നോർക റൂട്ട്സ് പ്രതിനിധി സംഘം ഇന്ന് റിയാദിൽ

റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിെൻറ റിക്രൂട്ടിങ് ഏജൻറായി അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ കരാർ ഒപ്പിടാൻ നോർക റൂട്ട്സ് പ്രതിനിധി സംഘം ബുധനാഴ്ച റിയാദിലെത്തും. സി.ഇ.ഒ കെ.എൻ രാഘവൻ, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് എത്തുന്നതെന്ന് സൗദി പ്രതിനിധി ശിഹാബ് കൊട്ടുകാട് അറിയിച്ചു. 

വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയത്തിലെ കൂടിക്കാഴ്ച. സൗദി ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഡോക്ടർ, നഴ്സ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതിയാണ് നോർക റൂട്ട്സിന് ലഭിച്ചത്. ഇത് സംബന്ധിച്ച ഉടമ്പടി കൂടിക്കാഴ്ചയിൽ ഒപ്പുവെക്കും. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ചത്. ഏപ്രിൽ 15ന് പ്രതിനിധി സംഘം റിയാദിലെത്തി മന്ത്രാലയവുമായി കരാർ ഒപ്പുവെക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടായി. ബുധനാഴ്ച രാവിലെ റിയാദിലെത്തുന്ന സംഘം ഇന്ത്യൻ എംബസിയിൽ അംബാസഡർ അഹ്മദ് ജാവേദിനെ സന്ദർശിക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ആരോഗ്യമന്ത്രാലയത്തിലെ ചടങ്ങിന് ശേഷം വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ കാണും. 

രാത്രി 8.15ന് മലയാളി പൊതുസമൂഹത്തെ അഭിസംബോധന ചെയ്യും. മലസിലെ അൽമാസ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ വിവിധ മലയാളി സംഘടനളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പെങ്കടുക്കും. വിവിധ പ്രശ്നങ്ങൾ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ് ഇൗ പരിപാടി. 

കേരള പ്രവാസികാര്യ വകുപ്പിന് കീഴിൽ പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച കമ്പനിയാണ് നോർക റൂട്ട്സ്. വിദേശ റിക്രൂട്ട്മെൻറിനുള്ള ലൈസൻസ് 2016ൽ ലഭിച്ചതോടെ പ്രവർത്തന മേഖല വിപുലപ്പെട്ടു. വിദേശ രാജ്യങ്ങളിലെ വിവിധ തൊഴിൽ അവസരങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകാരമാണ് കേന്ദ്ര ഗവൺമെൻറ് നൽകിയത്.

Tags:    
News Summary - norka roots-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.