ദമ്മാം: രണ്ടുമാസം മുമ്പ് ജോലിക്കിടെ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നോർക് കയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ദമ്മാമിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കമ ്പനിയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി സുജിലാൽ മധുവിെൻറ (36) മ ൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്.
ഏപ്രിൽ 25ന് ഫാക്ടറിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. ഇ.പി.സി എന്ന കമ്പനിയിൽ മെക്കാനിക്കായിരുന്ന സുജിലാൽ ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് റിപ്പയർ ജോലി ചെയ്യുമ്പോൾ യന്ത്രഭാഗം തലയിലേക്ക് വീണായിരുന്നു അപകടം. മരണം സംബന്ധിച്ച് ബന്ധുക്കൾ സംശയമുന്നയിച്ചതിനാൽ വിശദ അന്വേഷണം വേണ്ടിവന്നതിനാലാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ വൈകിയത്.
നവോദയ സാമൂഹികക്ഷേമ വിഭാഗവും നോർക്കയും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കമ്പനിയിൽനിന്ന് നിയമപരമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി നവോദയ ഏരിയ സാമൂഹിക ക്ഷേമ ചെയർമാൻ വിജയസൂരി അറിയിച്ചു. ഇതിന് പുറമെ നവോദയ അംഗങ്ങളായ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായവും ഉടൻ നാട്ടിൽ കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. മാതാവ്: പത്മിനി. ഭാര്യ: അനില. മക്കൾ: അഖില, അനശ്വര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.