റിയാദ്: വഖഫ് ഭേദഗതി നിയമം എൻ ആർ.സി പോലെ ഭരണഘടന വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണെന്ന് പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പ്രതികരിച്ചു. ആർട്ടിക്കിൾ 25 മുതൽ 28 വരെ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മുസ്ലിം സമൂഹത്തിന് ഹനിക്കുകയാണെന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
മുസ്ലിംകളുടെ ആരാധനാലയങ്ങളുടെയും സ്വത്തുക്കളുടെയും മേൽ അവകാശവാദങ്ങൾ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുന്ന സംഘ് പരിവാർ നീക്കങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. അത്തരം ശ്രമങ്ങൾക്ക് നിയമത്തിന്റെ കൂടി പിൻബലം നൽകി, എല്ലാ വഖ്ഫ് സ്വത്തുക്കളെയും 'ഡിസ്പ്യൂട് ലാൻഡ്' ആക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവാസി വാർത്താ കുറിപ്പിൽ പറഞ്ഞു. വഖഫ് ഭേദഗതി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിശിഷ്യാ മുസ്ലിംകളുടെ സ്വത്തുക്കളിൽ പിടിമുറുക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് മാത്രമാണ്.
നിയമ പോരാട്ടം ശക്തമാക്കിയും തെരുവുകൾ പ്രക്ഷുബ്ദമാക്കിയും മാത്രമേ ഈ വംശീയ ഉന്മൂലന പദ്ധതിയെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.