പി.എസ്.വി ‘സത്താർ കായംകുളം വിദ്യാഭ്യാസ സഹായം’ കൈമാറിയപ്പോൾ
റിയാദ്: മുൻവർഷങ്ങളിൽ എന്ന പോലെ റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) ഫോർക ചെയർമാനായിരുന്ന സത്താർ കായംകുളത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പഠന സഹായം നൽകി. കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) പ്രസിഡന്റ് ഇസഹാഖ്, റഷീദ് കായംകുളം എന്നിവർക്ക് തുക കൈമാറി. ചടങ്ങിൽ പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷതവഹിച്ചു. സൗദി ഇസ്ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമായ സെയ്യിദ് സുല്ലമി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതം ആശംസിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബി.എസ്. മീണ (വെൽഫയർ), അറ്റാഷെ കൗൺസിലർ അർജുൻ സിങ്, വി.എഫ്.എസ് ഇൻചാർജ് ദാവൂദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.എസ്.വി മുഖ്യ ഉപദേശക സമിതി അംഗം അബ്ദുൽ മജീദ്, എൻ.ആർ.കെ ഫോറം കൺവീനർ സുരേന്ദ്രൻ, ബാലു (ഒ.ഐ.സി.സി), സുരേഷ് കണ്ണപുരം (കേളി), വിജയൻ നെയ്യാറ്റിൻകര (ഫോർക ഉപദേശക സമിതി അംഗം), ഫിറോസ് പോത്തൻകോട് (ഷിഫാ മലയാളി സമാജം), സഫീർ (മിയ), നിസാം (കസവ് കൂട്ടായ്മ), ഷാജി മഠത്തിൽ (കൂട്ടിക്കൽ കൂട്ടായ്മ), റസൽ (പ്രവാസി മലയാളി ഫൗണ്ടേഷൻ), ഡോ. രാമചന്ദ്രൻ, പ്രവാസി ഭാരതീയ പുരസ്കാരജേതാവ് ശിഹാബ് കൊട്ടുകാട് എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ വിജയികളായ ജിഷ്ണു സനൂപ്, പി.പി. റസ്മാന, സഫ്വാൻ അബ്ദുൽ ഖാദർ (പ്ലസ് ടു), മുഹമ്മദ് ബിൻ സമീർ, സായ അബ്ദുൽ ഖാദർ (എസ്.എസ്.എൽ.സി) എന്നീ വിദ്യാർഥികൾക്ക് ബി.എസ്. മീണ (എംബസി സെക്കന്റ് സെക്രട്ടറി), അർജുൻ സിങ് (അറ്റാഷെ കൗൺസിലർ), സയിദ് സുല്ലമി, റിയാസ് വണ്ടൂർ (മീഡിയ), ഇസ്മാഈൽ എന്നിവർ പി.എസ്. വി യുടെ ആശംസാഫലകം കൈമാറി.
റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ മുഹമ്മദ് നഹിയ, മുഹമ്മദ് ബഷീർ, മുന്നവർ അലി, പ്രിയ സനൂപ് എന്നിവർക്ക് ഷംസുദീൻ, ജയൻ, സിറാജ്, അബ്ദുൽ മജീദ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി. വി.കെ. മുഹമ്മദ്, അനിൽകുമാർ, സുരേഷ് ശങ്കർ, നിഹ്മത്തുല്ല, അഡ്വ. അജിത്, ഷമീർ കല്ലിങ്കൽ, ജലീൽ ആലപ്പുഴ, ഇസ്മാഈൽ പയ്യോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജഗദീപ്, ജയ്ദീപ്, ശ്രീനി കോറോം, മുഹമ്മദ് കുഞ്ഞി, ഇക്ബാൽ, ഇസ്മാഈൽ, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.