മദീന: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസുകളിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. മദീനയിലെ പ്രധാന റോഡിലെ അണ്ടർപാസ്വേയിൽ കുടുങ്ങിയ ബസുകളിലെ യാത്രക്കാരെയാണ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിയത്. യാത്രക്കാരുമായി മദീനയിലെത്തിയ ബസുകളാണ് പെട്ടെന്നുണ്ടായ മഴയില്‍ അണ്ടര്‍പാസില്‍ രൂപപ്പെട്ട വെള്ളത്തില്‍ കുടുങ്ങിയത്. ഏറെനേരം ഗതാഗത സ്തംഭനം കൂടിയായതോടെ ബസുകള്‍ക്ക് പുറത്തെത്താന്‍ സാധിച്ചില്ല. തുടർന്നാണ് രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെത്തിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. മേഖലയിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ വ്യാപക നാശനഷ്ടമുണ്ടായി. പല റോഡുകളിലും വെള്ളം കയറി. നഗരസഭക്ക് കീഴിൽ പ്രധാന റോഡുകളിലെ വെള്ളം നീക്കം ചെയ്യലും റോഡുകൾ ശുചീകരിക്കലും തുടരുകയാണ്. വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങിയതുകാരണം പല റോഡുകളിലും ഗതാഗതസ്തംഭനമുണ്ടായി. ജീസാനിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.