സൗദിയിൽ ലാബ് ടെക്നീഷ്യൻ ഉൾപ്പടെ നാല് ജോലികളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു

റിയാദ്: സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാല് തൊഴിലുകളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു. റേഡിയോളജി തസ്തികയിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറി ജോലികളിൽ 70 ശതമാനം, ന്യൂട്രിഷ്യൻ തസ്തികയിൽ എട്ട് ശതമാനം, ഫിസിയോതെറാപ്പിയിൽ 80 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.

ഇത് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആദ്യഘട്ടം ആറ് മാസത്തിന് ശേഷം (2025 ഏപ്രിൽ 17ന്) ആരംഭിക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാക്കിയുള്ള പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാകും. 2025 ഒക്ടോബർ 17-നാണ് രണ്ടാംഘട്ടം തുടങ്ങുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും എല്ലാസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.

ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറാപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയാണ്.

രാജ്യത്തെ എല്ലാ മേഖലകളിലും ഗുണപരവും ആകർഷകവുമായ തൊഴിലവസരങ്ങൾ നേടുന്നതിന് ആരോഗ്യ മേഖലയിലെ ദേശീയ കേഡർമാരെ പ്രാപ്തരാക്കുക എന്നതും ഈ തീരുമാനം ലക്ഷ്യമിടുന്നു. തീരുമാനം നടപ്പാക്കുന്നതിെൻറ തുടർനടപടികൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ നടപടിക്രമം സംബന്ധിച്ച മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi Arabia to localize 4 healthcare jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.