ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഉസ്ബകിസ്താൻ പ്രസിഡന്‍റ് ഷെവക്കത്ത് മിർദിയോവുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലെത്തിയ ഉസ്ബക്ക് പ്രസിഡന്‍റിനെ കീരിടാവകാശി സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടന്നു. ശേഷം ഇരുവരും വിശദമായ കൂടിക്കാഴ്ചയിലേക്കും ചർച്ചയിലേക്കും കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വശങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളും ചർച്ചയിൽ വിഷയമായി. നിരവധി ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും
ഒപ്പുവെക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ അവ കൈമാറുകയും ചെയ്ത ചടങ്ങിനും കിരീടാവകാശിയും ഉസ്ബകിസ്താൻ പ്രസിഡൻ്റും സാക്ഷ്യം വഹിച്ചു. ഇസ്ലാമിക കാര്യങ്ങളിലെ സഹകരണം, വാർത്ത ഏജൻസികൾ തമ്മിൽ വാർത്താ കൈമാറ്റം, വെറ്ററിനി സയൻസ്, കന്നുകാലി വളർത്തൽ രംഗത്തെ വികസനം,ടൂറിസം, കാർഷികം, ആരോഗ്യം, കായികം, കസ്റ്റംസ്, മനുഷ്യാവകാശം, തൊഴിൽ, വിദ്യാഭ്യാസ, ശാസ്ത്ര മേഖല, വ്യോമ ഗതാഗതം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിലുള്ള സഹകരണത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.