സൗദി - യു.എസ് സൈനികാഭ്യാസം കിങ് ഖാലിദ് സൈനികത്താവളത്തിൽ ആരംഭിച്ചപ്പോൾ
യാംബു: സൗദി - യു.എസ് സൈനികാഭ്യാസത്തിന് സൗദി വടക്കൻ മേഖലയിലെ കിങ് ഖാലിദ് സൈനികത്താവളത്തിൽ തുടക്കം കുറിച്ചു.
‘ഫ്രണ്ട്ഷിപ് 2025’ എന്ന പേരിൽ നടക്കുന്ന സൈനികാഭ്യാസ പരിപാടികളിൽ ഇരു രാജ്യങ്ങളിലെയും സൈനികർ പങ്കെടുക്കുന്നതായും വ്യാഴാഴ്ച പരിശീലന പരിപാടി ഔപചാരികമായി ആരംഭിച്ചതായും സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു.
സൗദി കരസേനയും യു.എസ് സൈന്യവും തമ്മിലുള്ള ഏകോപനവും സംയുക്ത സഹകരണവും വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആധുനിക സാങ്കേതിക സംവിധാനങ്ങളും നൂതന യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തി പരിശീലനപദ്ധതി നടപ്പാക്കുന്നത്.
സൗദി അറേബ്യയും യു.എസും തമ്മിലുള്ള സൈനികമേഖലയിലെ ഏകോപനവും സംയുക്തസഹകരണവും വർദ്ധിപ്പിക്കുക, ആസൂത്രണനടപടിക്രമങ്ങൾ ഏകീകരിക്കുക, സൈനികപ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ ‘കമാൻഡ് ആൻഡ് കൺട്രോൾ’ പ്രവർത്തനങ്ങൾ വികസിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഈ പരിപാടികളുടെ മുഖ്യ ലക്ഷ്യമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.