സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ യു.എൻ ജനറൽ അസംബ്ലിയിൽ

സംസാരിക്കുന്നു

രാഷ്ട്രീയതർക്കങ്ങൾ പരിഹരിക്കാനാണ് സൗദിയുടെ ശ്രമം- വിദേശകാര്യ മന്ത്രി

ജിദ്ദ: പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സമഗ്രമായ വികസനം, സംഭാഷണത്തിനുള്ള ഇടം, സമാധാനം, പിരിമുറുക്കം കുറക്കൽ, മേഖലയിലെ രാജ്യങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ, ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും കൈവരിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശനിയാഴ്ച യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അന്താരാഷ്ട്ര നിയമപരമായ തത്ത്വങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെ സൗദി അറേബ്യ ഊന്നിപ്പറയുന്നു. രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, മൂല്യങ്ങൾ എന്നിവയോടുള്ള പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവിയാണ് അത് ആഗ്രഹിക്കുന്നത്. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുക, ബലപ്രയോഗമോ ഭീഷണിയോ അവലംബിക്കാതിരിക്കുക എന്നിവയാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭാവിതലമുറയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നിർമാണത്തിലും വികസനത്തിലുമുള്ള ശ്രമങ്ങൾ വർധിപ്പിക്കുകയാണ് ‘വിഷൻ 2030’ലൂടെ സൗദി ലക്ഷ്യമിടുന്നത്. ഇത് സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് സംഭാവന നൽകുകയും സർഗാത്മകതയും നവീകരണ കഴിവുകളും വികസിപ്പിക്കുകയും ചെയ്യുന്നു. വിശാലത, സംഭാഷണം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങളെയാണ് സൗദി വിലകൽപിക്കുന്നത്. മനുഷ്യാവകാശ വിഷയങ്ങൾക്ക് വലിയ പ്രാധാന്യമാണ് രാജ്യം നൽകുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യക്തമായ വ്യവസ്ഥകളാണുള്ളത്. വികസന സമീപനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത് സമഗ്രവും സുസ്ഥിരവുമായ നവോത്ഥാനമാണ്. അതിെൻറ കേന്ദ്രവും ലക്ഷ്യവും മനുഷ്യനാണ്. വർത്തമാനകാല വികസനത്തിെൻറ ചക്രം നയിക്കുകയും അറിവുകളാൽ ഭാവിയുടെ വികസനം സൃഷ്ടിക്കുകയും ചെയ്യുന്നത് മനുഷ്യനാണെന്നും മന്ത്രി പറഞ്ഞു. മേഖലക്കും ലോകത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനായി കൂട്ടായ പ്രവർത്തനങ്ങൾക്ക് സൗദി മേൽനോട്ടം വഹിച്ചിട്ടുണ്ട്.

ജി.സി.സി കൗൺസിലിെൻറയും അറബ് ലീഗിെൻറയും ചട്ടക്കൂടിനുള്ളിൽ നിരവധി ഉച്ചകോടികൾ നടത്തിയിരുന്നു. അതിൽ സിറിയ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തമുണ്ടായി. സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നത് മേഖലയുടെയും ലോകത്തിെൻറയും സ്ഥിരതക്ക് സംഭാവന നൽകുമെന്ന് വിശ്വസിക്കുന്നു. ആണവായുധങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യം സൗദി ഊന്നിപ്പറയുന്നു.

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യത്തിന് രാജ്യം ഊന്നൽ നൽകുകയും അന്താരാഷ്ട്ര തത്ത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി അന്താരാഷ്ട്ര, പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നല്ല ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെയും കൂടിയാലോചനയിലൂടെയും വികസനവും പുരോഗതിയും പിന്തുടരുന്നതിലൂടെയും മാത്രമേ ഏത് പ്രദേശത്തും സുരക്ഷിതത്വവും സുസ്ഥിരതയും സ്ഥാപിക്കാൻ കഴിയൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi's effort is to resolve political disputes - Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.