ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയുടെ പ്രവർത്തനം റിയാദിൽ തുടങ്ങി 

റിയാദ്: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രവർത്തനങ്ങൾക്ക്  സൗദിയില്‍ തുടക്കമായി. റിയാദിലെ അല്‍ ഉയാന ഗ്രാമത്തിലാണ്  സർക്കാർ തലത്തിൽ ആദ്യ സൗരോര്‍ജ കമീഷന്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.  ലോകത്ത് നിലവിലുള്ള സൗരോര്‍ജത്തിെൻറ പകുതിയും സൗദിയില്‍ ഉദ്പാദിപ്പിക്കാനാണ് പദ്ധതി. ഇതിന് അന്താരാഷ്ട്ര നിലവാരമുള്ള പാനലുകള്‍ നിർമിച്ച് കമീഷന്‍ ചെയ്യുന്ന പശ്ചിമേഷ്യയിലെ ആദ്യസ്ഥാപനമാണ്  റിയാദില്‍ തുറന്നത്. പദ്ധതി പൂര്‍ത്തിയാക്കാനായാല്‍ എണ്ണേതര ഊര്‍ജ സാധ്യതകളാണ് സൗദിക്ക് മുന്നില്‍ തുറക്കാന്‍ പോകുന്നത്. സൗരോർജ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി  200 ജിഗാവാട്ട് വൈദ്യുതിയുദ്പാദിപ്പിക്കാൻ  ജപ്പാനിലെ സോഫ്റ്റ് ബാങ്കുമായി സൗദി കരാറൊപ്പിട്ടിട്ടുണ്ട്. പദ്ധതിയുടെ ചെലവ് 200 ബില്യണ്‍‌‌ ഡോളറാണ്. 2030 ഒാടെയാണ് പദ്ധതി പൂർത്തിയാവുക.

സൗദിയുടെ സൗരോര്‍ജ സാധ്യത വിശാലമാണെന്ന് ദേശീയ സൗരോര്‍ജ കേന്ദ്രം തലവൻ ഡോ. ഹുസ്സാം കോന്‍കാര്‍  പറഞ്ഞു. യൂറോപിനോട് ഏറ്റവുമടുത്താണ് സൗദി. യൂറോപിനാണ് ഏറ്റവും കൂടുതല്‍ ഊര്‍ജം ആവശ്യമുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അത്തരം ഒരു സാധ്യതയാണ് പുതുതായി തുറക്കാന്‍ പോകുന്നത്. ഇതിന് മാനുഷിക ഊര്‍ജവും ഉപയോഗപ്പെടുത്താനാകും ^അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ സോളാര്‍ പാനലുകള്‍ കമീഷന്‍ ചെയ്യാന്‍ അംഗീകാരമുളള പശ്ചിമേഷ്യയിലെ ഏക സ്ഥാപനമാണിത്.  ലോകത്തെ ഏറ്റവും വലിയ എണ്ണയുദ്പാദക രാജ്യമാണ് സൗദി. എണ്ണയുടെ സാധ്യതകൾക്ക് മങ്ങലേറ്റതോടെ പുതിയ വഴികൾ തേടുകയാണ് രാജ്യം.

Tags:    
News Summary - solar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.