പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി; വരിസംഖ്യ കുടിശ്ശികക്കാരുടെ അംഗത്വം റദ്ദാക്കുന്നതിനെതിരായ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി; വരിസംഖ്യ കുടിശ്ശികക്കാരുടെ അംഗത്വം റദ്ദാക്കുന്നതിനെതിരായ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: 62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം, കേരള പ്രവാസി ക്ഷേമപദ്ധതി 2009-ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈകോടതിയെ സമീപിച്ച റിയാദിലെ മുൻ പ്രവാസി നന്ദ ഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഹൈകോടതി ഫയലിൽ സ്വീകരിച്ചു.

എതിർകക്ഷികളായ കേരള സർക്കാർ നോർക്ക വകുപ്പിനും കേരള ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. കേരള ഹൈകോടതി ജസ്റ്റിസ് സി.എസ്. ഡയസ്സിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അവധിക്കുശേഷം ജൂൺ 13ന് വീണ്ടും പരിഗണിക്കും.

2009ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശ്ശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങൾ യുക്തിസഹമായി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസറെ ബോധ്യപ്പെടുത്തിയാൽ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62 വയസ്സ് പിന്നിട്ട ആർക്കും അംഗത്വം വീണ്ടും നൽകേണ്ടെന്ന 34-ാമത് ബോർഡ് യോഗത്തിലെ 17ാം നമ്പർ പ്രമേയത്തിലെ തീരുമാനത്തെയാണ് ഹരജി ചോദ്യം ചെയ്യുന്നത്. ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും ക്ഷേമനിധി സി.ഇ.ഒയെയും നേരിട്ടുകണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയെങ്കിലും തീരുമാനം മാറ്റാൻ ബോർഡോ സർക്കാറോ തയാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കാൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചത്.

വിവരാവകാശ നിയമപ്രകാരം ബോർഡിൽനിന്നും ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 18,808 പ്രവാസികൾക്കാണ് വിവിധ കാരണങ്ങളാൽ ക്ഷേമനിധി അംഗത്വം റദ്ദായി പെൻഷനുള്ള അവകാശം നഷ്ടമായത്. ഇതിൽ 282 പേർ 62 വയസ്സ് കഴിഞ്ഞ പ്രവാസികളാണ്. കോടതി ഉത്തരവ് അനുകൂലമായാൽ ക്ഷേമ ബോർഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് അംഗത്വം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സാഹചര്യമുണ്ടാകും.

ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി വരിസംഖ്യ അടക്കുന്ന പ്രവാസികൾക്കും മടങ്ങിവന്ന പ്രവാസികൾക്കും 60 വയസ്സ് ആകുന്ന മുറക്ക് പ്രതിമാസം 3,500 രൂപയും 3,000 രൂപയും എന്ന നിരക്കിലാണ് ഇപ്പോൾ പെൻഷൻ നൽകിവരുന്നത്.

ഇത് വലിയ സാമ്പത്തികബാധ്യതയാണ് സർക്കാറിന് ഉണ്ടാക്കിവെക്കുന്നതെന്ന് പ്രത്യക്ഷമായിത്തന്നെ ക്ഷേമബോർഡ് ആരോപണമുന്നയിക്കുന്നുണ്ട്. അതുകൊണ്ട് പരമാവധി പ്രവാസികളെ ചെറിയ പിശകുകൾ പോലും ചൂണ്ടിക്കാണിച്ച് ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽനിന്നും ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോൾ ബോർഡ് കൈക്കൊള്ളുന്നത്.

പ്രവാസികൾക്ക് അടിയന്തര ധനസഹായം നൽകുന്നതിന് ഒരു പ്രത്യേക നിധി സമാഹരിക്കണമെന്ന് 2008ലെ പ്രവാസി ക്ഷേമനിധി നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നാളിതുവരെ അത്തരമൊരു നിധി സമാഹരിക്കാൻ ബോർഡ് തയാറായിട്ടില്ല. സർക്കാറിന്റെ ബജറ്റ് വിഹിതവും നോർക്ക റൂട്ട്സ് സേവനങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തിയും സമ്പന്നരായ പ്രവാസികളിൽനിന്നുള്ള സംഭാവനകളും ഉൾപ്പെടുത്തി നിധി ഉണ്ടാക്കിയാൽ അത് പ്രവാസികൾക്ക് മുടക്കമില്ലാതെ പെൻഷൻ ആനുകൂല്യങ്ങളും അടിയന്തര ധനാസഹായങ്ങളും നൽകാൻ ബോർഡിനാകും.

ഈ വിഷയം നിവേദനമായി പ്രവാസി ലീഗൽ സെൽ സർക്കാറിന് നൽകിയെങ്കിലും നാളിതുവരെ അത്തരമൊരു നീക്കം നടത്താൻ സർക്കാറോ ബോർഡോ തയാറായിട്ടില്ലെന്നും സെൽ ഭാരവാഹികൾ പറഞ്ഞു. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസൻറ് എന്നിവർ കോടതിയിൽ ഹാജരായി.

Tags:    
News Summary - the high court has accepted the petition against illegal cancellation of membership defaulted subscriptions from pravasi welfare pension scheme notices have been issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.