ദുബൈ: യാത്രവിലക്കിനെ തുടർന്ന് മടങ്ങാൻ കഴിയാതിരുന്ന 20 ഡോക്ടർമാരുടെ സംഘം പ്രത്യേക അനുമതിയോടെ യു.എ.ഇയിൽ തിരിച്ചെത്തി. കോവിഡ് പ്രതിരോധ രംഗത്തുള്ളവർ എന്ന നിലയിലാണ് ഇവർക്ക് പ്രത്യേകാനുമതി ലഭിച്ചത്. എൻ.എം.സി ആശുപത്രിയിലെ ഡോക്ടർമാരാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഷാർജയിൽ എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. നേരത്തേ മുംബൈയിൽ നിന്നും കാർഡിയോളജി, പൾമനോളജി, ഐ.സി.യു സ്പെഷലിസ്റ്റുകളായ ഡോക്ടർമാർ പ്രത്യേക അനുമതിയോടെ എത്തിച്ചേർന്നിരുന്നു. കഴിഞ്ഞ ആഴ്ചയും എൻ.എം.സി ആശുപത്രിയിലെ ഒരു സംഘം ജീവനക്കാർ പ്രത്യേക അനുമതിയോടെ യാത്ര ചെയ്തിരുന്നു. തിരിച്ചെത്തിയവർ ക്വാറൻറീൻ പൂർത്തീകരിച്ച ശേഷമാകും ജോലിയിൽ പ്രവേശിക്കുക.
അടുത്ത ആഴ്ചയിൽ 80പേരടങ്ങുന്ന മെഡിക്കൽ സംഘത്തിന് ഇന്ത്യയിൽ നിന്ന് തിരിച്ചുവരാൻ അനുമതി കൂടി ലഭിച്ചിട്ടുണ്ട്. നേരത്തേ അൽ നഹ്ദയിലെ സുലേഖ ആശുപത്രിയിലെ ജീവനക്കാർക്കും മടക്കയാത്രാനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനപശ്ചാത്തലത്തിൽ എപ്രിൽ 24 മുതലാണ് ഇന്ത്യയിൽനിന്ന് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഡെൽറ്റ വകഭേദമടക്കം വ്യാപിച്ച പശ്ചാത്തലത്തിൽ വിലക്ക് നീളുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ജൂലൈയിൽ യാത്രവിലക്ക് നീങ്ങാൻ സാധ്യതയില്ല. ഇതോടെ നിരവധി പേരാണ് ജോലി സ്ഥലത്തേക്കും മറ്റും മടങ്ങാനാവാതെ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.