അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനലവധിക്ക് ശേഷം നാളെ തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭമാണ് നാളെ. നൂറുകണക്കിന് വിദ്യാർഥികൾ ആദ്യാക്ഷരം നുകരാൻ പുതുതായി സ്കൂളുകളിൽ എത്തിചേരും. ജൂലൈ ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് നാളെ ആരംഭം കുറിക്കുന്നത്. ഏഷ്യൻ സ്കൂളുകളിൽ ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠന യാത്രകളും നടക്കാറുള്ളത്.

വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങികഴിഞ്ഞു. അധ്യാപകരും ഇതര ജീവനക്കാരും അവധി കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പേ വിദ്യാലയങ്ങളിൽ എത്തിയിരുന്നു. അധ്യാപകരും സ്കൂൾ അധികൃതരും വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടുമാസമായി അടച്ചിട്ട ക്ലാസ് മുറികൾ വൃത്തിയാക്കുകയും സ്കൂൾ ബസുകൾ യാത്രാസജ്ജമാക്കുകയുമായിരുന്നു ഡ്രൈവർമാരും മറ്റു ജീവനക്കാരും ഈ കഴിഞ്ഞ ദിവസങ്ങളിൽ. വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളുമായി വിവിധ എമിറേറ്റ്സുകളിലെ ഷോപ്പിങ് മാളുകളും സൂപ്പർ മാർക്കറ്റുകളും ബാക്ക് ടു സ്കൂൾ ഓഫറുകളുമായി കഴിഞ്ഞ ആഴ്ചകൾ സജീവമായിരുന്നു.

സ്കൂൾ തുറക്കുന്നതോടെ റോഡുകളും തിരക്കിലമരും. റോഡ് സുരക്ഷക്കായ മുൻകരുതലുകൾ എടുക്കുകയും ആവശ്യമായ നിർദേശങ്ങൾ ഡ്രൈവർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട് വിവിധ എമിറേറ്റുക്കളിലെ ബന്ധപ്പെട്ട വകുപ്പുകൾ. കടുത്ത ചൂടിൽ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽ പോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും മഴകാലം ആസ്വദിക്കാനും നാട്ടിലേക്ക് പോയ മലയാളി വിദ്യാർഥികൾക്ക് വയനാട് മുണ്ടക്കൈ ഉരുൾ ദുരന്തം നടുക്കുന്ന ഓർമകളാണ് സമ്മാനിച്ചത്. വിനോദയാത്രകളും ആഘോഷ പരിപാടികളുമൊക്കെ പലരും മാറ്റിവെക്കുകയുണ്ടായി. യു.എ.ഇയിലെ ചൂടിൽ കാര്യമായ കുറവ് വന്നത് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകും.

അവധിക്കാലത്തിനുശേഷം കേരളത്തിൽ നിന്നും യു.എ.ഇയിലേക്ക് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് നാട്ടിലുള്ള പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇപ്പോൾ 1500 ദിർഹമാണ് കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക്. ആഗസ്റ്റ് അവസാനം വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിക്കുന്നതിന്നാൽ, വിദ്യാലയങ്ങൾക്ക് രണ്ടു മാസത്തെ അവധിയുണ്ടെങ്കിലും അത് പൂർണമായി നാട്ടിൽ നിൽക്കാതെ പല കുടുംബങ്ങളും നേരത്തെ തന്നെ തിരിച്ചു പോന്നിട്ടുണ്ട്.

Tags:    
News Summary - Back To School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.