ദുബൈ: 29 മത് ദുബൈ വേള്‍ഡ് കപ്പിന്റെ സമാപനചടങ്ങിനോടനുബന്ധിച്ച് നടത്തിയ ലേസർ, ഡ്രോൺ ഷോക്ക് ഗിന്നസ് ലോക റെക്കോഡ്. മെയ്ദാന്‍ റേസ്കോഴ്സില്‍ നടന്ന സമാപന ചടങ്ങിൽ 5,983 ഡ്രോണുകള്‍ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ ഫ്ലയിങ് എല്‍.ഇ.ഡി സ്ക്രീനാണ് റെക്കോഡ് നേടിക്കൊടുത്തത്. 60,000 ത്തിലേറെ പേരെ സാക്ഷിയാക്കി ഏകദേശം 20 മിനിറ്റ് നീണ്ട അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ പ്രദര്‍ശനം, പ്രത്യേക ലേസറുകള്‍ എന്നിവയെല്ലാം സമാപനചടങ്ങിന് മാറ്റുകൂട്ടി.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെയും കൂറ്റന്‍ ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രീഡിയില്‍ ആകാശത്ത് പ്രദര്‍ശിപ്പിച്ചു. കുതിരകളുടെ അനിമേറ്റഡ് ദൃശ്യങ്ങളും ചാമ്പ്യന്‍ഷിപ് ട്രോഫിയും സമാപനചടങ്ങില്‍ ഡ്രോണ്‍ സഹായത്തോടെ ചിത്രീകരിച്ചതും വിസ്മയമായി. ദുബൈ വേള്‍ഡ് കപ്പിന്റെ 30ാമത് വാര്‍ഷികം, അടുത്തവര്‍ഷം കാണാം എന്ന സന്ദേശത്തോടെയാണ് പ്രത്യേക ഷോ അവസാനിച്ചത്. കഴിഞ്ഞവര്‍ഷം വേള്‍ഡ് കപ്പ് സമാപന ചടങ്ങില്‍ 4000 ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.