ദുബൈ: ലിവർപൂളിന്റെ ജയത്തോടെDubai Super Cup. അവസാന മത്സരത്തിൽ എ.സി മിലാനെ ഒന്നിനെതിരെ നാല് ഗോളിനാണ് ജർഗൻ ക്ലോപ്പിന്റെ സംഘം തകർത്തത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയിൽ പിന്നിലായതിനാൽ ലിവർപൂളിന് കിരീടം നേടാനായില്ല. രണ്ടാംജയത്തോടെ ആഴ്സനൽ കഴിഞ്ഞ ദിവസംതന്നെ കിരീടം ഉറപ്പിച്ചിരുന്നു.
ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം മുഹമ്മദ് സലായിലൂടെ അഞ്ചാം മിനിറ്റിൽതന്നെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. എന്നാൽ, 29ാം മിനിറ്റിൽ സീൽമീകേഴ്സിലൂടെ മിലാൻ തിരിച്ചടിച്ചു. കളി ഒപ്പത്തിനൊപ്പം മുന്നേറവേ 41ാം മിനിറ്റിൽ തിയാഗോ ലിവർപൂളിന്റെ ലീഡുയർത്തി. രണ്ടാം പകുതിയും ലിവർപൂൾ ഏറ്റെടുത്തു. 82, 88 മിനിറ്റുകളിൽ നൂനസിന്റെ ഇരട്ട ഗോളുകൾ ലിവർപൂളിന്റെ പട്ടിക പൂർത്തിയാക്കി. ഇതിനുശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം എ.സി മിലാനൊപ്പമായിരുന്നു. 4-3നാണ് മിലാൻ ജയം സ്വന്തമാക്കിയത്. ലിവർപൂളിന്റെ സിമികാസ്, കെയ്ത്ത എന്നിവരുടെ ഷോട്ടുകൾ ഗോൾ കീപ്പർ തടഞ്ഞിട്ടു.
എ.സി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് ആഴ്സനൽ നേരത്തെതന്നെ കിരീടം ഉറപ്പിച്ചത്. ഇതിനുപുറമെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിലും ജയിച്ച ആഴ്സനൽ എട്ട് പോയന്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഒളിമ്പിക് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ആഴ്സനൽ തോൽപിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും ആഴ്സനൽ വിജയം കണ്ടെത്തിയതോടെ ആദ്യ മത്സരത്തിൽതന്നെ നാല് പോയന്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.