ദുബൈ: സ്വകാര്യ സ്ഥാപനങ്ങൾ ഇമാറാത്തിവത്കരണം നടപ്പാക്കുന്നതിൽ പിഴവുകാണിച്ചാൽ അഞ്ചു ലക്ഷം ദിർഹം വരെ പിഴ ലഭിച്ചേക്കാം. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇമാറാത്തി ജീവനക്കാരുടെ എണ്ണം കുറക്കുകയോ നിയമവിരുദ്ധമായ പ്രവർത്തനം നടത്തുകയോ ചെയ്യുന്നവർക്കാണ് കനത്ത പിഴയിടുന്നത്.
ഇമാറാത്തിവത്കരണ നിയമങ്ങൾ ലംഘിക്കുന്നതായി തെളിയിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആദ്യം ലക്ഷം ദിർഹമാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ പിഴ മൂന്നു ലക്ഷം ദിർഹമായി ഉയരും. വീണ്ടും കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം ദിർഹമിലേക്ക് എത്തും.
50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ഓരോ ആറു മാസം കൂടുമ്പോഴും ഒരു ശതമാനം ഇമാറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിബന്ധന. വർഷത്തിൽ ഇത് രണ്ടു ശതമാനത്തിലെത്തിക്കണം. ഈ വർഷം അവസാനത്തോടെ ഇമാറാത്തിവത്കരണം നാലു ശതമാനത്തിലെത്തും. ഓരോ വർഷവും രണ്ടു ശതമാനം വീതം വർധിപ്പിച്ച് 2026ഓടെ 10 ശതമാനത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.