2015ൽ പുറത്തിറങ്ങിയ ‘പത്തേമാരി’ സിനിമ പ്രവാസിയുടെയും അവെൻറ കുടുംബത്തിെൻറയും ഉള്ളുലക്കാൻ പോന്നതാണ്. 1960കളിൽ കേരളത്തിൽ ഉണ്ടായ ഗൾഫ് കുടിയേറ്റത്തിെൻറ തുടക്കത്തിെൻറ കഥയാണ് സംവിധായകൻ സലിം അഹ്മദ് സിനിമയിൽ പറയുന്നത്. പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയെ മമ്മൂട്ടിയാണ് അവതരിപ്പിച്ചത്. വീട്ടുകാരും നാട്ടുകാരും കാലാകാലം തലയിൽ വെച്ചുകൊടുക്കുന്ന ഭാരവും ചുമതലയും അയാളെ മരുക്കാട്ടിൽ തന്നെ തളച്ചിടുന്നു. പ്രവാസം മതിയാക്കാനുള്ള തീരുമാനത്തിലെത്തുേമ്പാൾ ഭാര്യയുടെ ഒരു മറുപടിയുണ്ട്. ‘ആകെയുണ്ടായിരുന്നത് ഗൾഫുകാരെൻറ ഭാര്യ എന്ന ഗമയായിരുന്നു, ഇനി അതും കൂടി ഇല്ലാതാകും’. ഒടുവിൽ പാതിയിൽ നിർത്തിയ പ്രവാസം തുടരാൻ തന്നെ പള്ളിക്കൽ നാരായണൻ നിർബന്ധിക്കപ്പെടുന്നു. അയാളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു പുതിയ വീട്ടിൽ ഒരു ദിവസമെങ്കിലും കഴിയുകയെന്നത്. ഒടുവിൽ ഗൾഫിൽ നിന്നെത്തുന്ന അയാളുടെ മൃതദേഹത്തിന് പോലും അവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നു.
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവാസികൾ സമാനഅനുഭവങ്ങളുെട തീച്ചൂളയിലൂടെയാണ് കടന്നുപോകുന്നത്. ഒാരോ വർഷവും ചുമലിൽ വീഴുന്ന ബാധ്യതകൾ അവനെ പ്രവാസമണ്ണിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഗൾഫ് തന്ന സൗഭാഗ്യങ്ങൾ നിരവധിയാണ്. പക്ഷേ എല്ലാ കാലത്തും ഇൗ ആരോഗ്യവും ധൈര്യമുള്ള മനസുമുണ്ടാകുമോ? വയ്യാതാകുന്ന ഒരു കാലത്തെ കുറിച്ച്, രോഗിയാകുന്ന ഒരു സമയത്തെ കുറിച്ച് ഇപ്പോഴേ ആേലാചിച്ച് തുടങ്ങണം.
നോർക്ക, കേരളപ്രവാസി ക്ഷേമനിധി ബോർഡ്
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്. ഇത്രമാത്രം കേരളീയർ വിദേശത്ത് പണിയെടുക്കുന്നതിനാലാണ് 1996 ഡിസംബർ ആറിന് സംസ്ഥാനസർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്കരിക്കുന്നത്. ഡിപ്പാർട്ട്മെൻറ് ഒാഫ് നോൺ റെസിഡൻറ് കേരളൈറ്റ്സ് അഫയേഴ്സ് എന്നതിെൻറ ചുരുക്കപ്പേരാണ് NORKA എന്നത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.
ലക്ഷ്യം ഇതൊക്കെയാണെങ്കിലും നോർക്കയുടെ യഥാർത്ഥ പ്രയോജനം വിദേശമലയാളികൾക്ക് പ്രത്യേകിച്ച് ഗൾഫിൽ തൊഴിലെടുക്കുന്നവർക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം വേറെ. എല്ലാ സർക്കാർ സ്ഥാപനങ്ങളെയും പോലെയുള്ള മെല്ലെപ്പോക്കും ‘പോയിട്ട് പിന്നീട് വരൂ’ ശൈലിയും ഇവിടെയുമുണ്ട്. എങ്കിലും ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം വിദേശത്ത് തൊഴിലെടുക്കുന്നവർക്കായി ഒരു വകുപ്പ് തന്നെ രൂപവത്കരിക്കുന്നത്.
നോർക്കക്ക് കീഴിലുള്ള പബ്ലിക് സെക്ടർ വിഭാഗമാണ് നോർക്ക റൂട്ട്സ്. സർക്കാറിെൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്സ് അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക് ഇല്ല.
വിദേശ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രൊട്ടക്ടർ ജനറൽ ഒാഫ് എമിഗ്രൻറ്സ് വിഭാഗം നോർക്കറൂട്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചുനടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. വിവിധ തരം പെൻഷനുകൾ, മരണാനന്തര സഹായം, ചികിൽസ, വിവാഹം, പ്രസവം തുടങ്ങിയവക്കുള്ള സഹായം എന്നിവ ബോർഡിൽ നിന്ന് ലഭിക്കും. എന്നിട്ടും 2.25 ലക്ഷം പേർ മാത്രമാണ് ബോർഡിൽ അംഗങ്ങളായുള്ളത്.
മുേമ്പ പറന്നവരെ മാതൃകയാക്കാം
അൽപം മുേമ്പ വരുംകാലത്തെ കുറിച്ച് ആലോചിച്ച നിരവധി പ്രവാസികൾ നമുക്ക് ചുറ്റിലുമുണ്ട്. പല കാരണങ്ങളാൽ ഗൾഫ് ജീവിതം മതിയാക്കി കേരളത്തിലേക്ക് മടങ്ങിയ അവർ പലരും ഇന്ന് സർക്കാർ സഹായങ്ങളും പദ്ധതികളും വഴി പലസംരംഭങ്ങളും നടത്തുന്നുണ്ട്. ചിലർ വൻകിട സംരംഭങ്ങൾ തുടങ്ങി. മറ്റ് ചിലർ സർക്കാർ സഹായത്താൽ വാഹനങ്ങൾ വാങ്ങി ഒാടിക്കുന്നു. അങ്ങിനെ വലിയ മുട്ടില്ലാതെ അവർ കുടുംബം പോറ്റുന്നു. ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികൾക്കായി നോർക്ക, കനറ ബാങ്കുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം (NDPREM നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്ട് ഫോർ റിേട്ടൺ എമിഗ്രൻറ്സ്).
നാട്ടിൽ തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം നൽകുന്ന പദ്ധതിയാണിത്. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) ഇതിലൂടെ ലഭിക്കും. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾ, പ്രവാസി സംഘങ്ങൾ എന്നിവർ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭങ്ങൾക്കും ധനസഹായം ലഭിക്കും. അതേകുറിച്ച് നാളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.