ദുബൈ: കേരളത്തിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് സർക്കാറിന്‍റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഭൂരിഭാഗം സംസ്ഥാനങ്ങളും ആശ വർക്കാർക്ക് തുച്ഛമായ ഹോണറേറിയം നൽകുമ്പോൾ മെച്ചപ്പെട്ട രീതിയിൽ നൽകുന്നത് കേരളമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തോട് വിരോധ സമീപനം സർക്കാറിനില്ല. കേന്ദ്രത്തോട് ആവശ്യങ്ങൾ ചോദിക്കാൻ പറയുമ്പോൾ ഒഴിഞ്ഞുമാറുന്നവർ സമര നേതൃത്വത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ കൊട്ടാരക്കര പ്രവാസി സംഗമത്തിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലുകളിലെ തീരുമാനത്തിൽ സുപ്രീം കോടതി വിധിയെ കുറിച്ച് ആർക്കും അഭിപ്രായം പറയാം. എന്നാൽ പ്രായോഗിക തലത്തിൽ കോടതിയുടേതാകും അവസാന വാക്ക്. അതാണ് ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.