ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറുടെയോ, എംബസ്സി യുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കും എന്ന നോർക്കയുടെ പ്രഖ്യാപനം തനി തട്ടിപ ്പാണെന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രയത്നിക്കുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഇൗ വിഷയത്തി ൽ യാതൊരു വിവരവുമില്ലാത്ത ആളുകൾ നൽകിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യു.എ.ഇയിൽ ഒരു വ്യക്തി മരണപ്പെട്ടാൽ ബന്ധുക്കൾക്ക് നാട്ടിലേക്ക് കൊണ്ടു പോകണമെന്നുണ്ടെങ്കിൽ തൊഴിലുടമയോ സ്പോൺസറോ ചെലവ് വഹിച്ച് മൃതദേഹം നാട്ടിലെത്തിക്കണമെന്നതാണ് നിയമം.
കമ്പനി ഉടമക്കോ സ്പോൺസർക്കോ അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കമ്പനിയുടെ ലെറ്റർപേഡിൽ ഒരു അപേക്ഷ അതോടൊപ്പം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ഒരു ബന്ധുവിന്‍റെ അപേക്ഷയും കോൺസുലേറ്റിൽ സമർപ്പിച്ചാൽ മുഴുവൻ ചെലവുകളും അതായത് ഡെത്ത് സർട്ടിഫികറ്റിനുള്ള ചാർജ്ജ്: 125 ദിർഹം,എംബാമിങ് ചാർജ്ജ്: 1077 ദിർഹം, കഫിൻ ബോക്സ്: 1840 ദിർഹം, എംബാമിങ് സെൻറർ മുതൽ എയർപ്പോർട്ട് വരെയുള്ള ചാർജ്: 220 ദിർഹം, മൃതദേഹത്തിെൻറ കാർഗോ ചാർജ് (എയർ ഇന്ത്യ ദുബൈയിൽ നിന്ന്1500 ദിർഹം, ഡനാറ്റ സർവ്വീസ് ചാർജ് 500 ദിർഹം ഇത്രയും തുകയും മൃതദേഹത്തിെൻറ കൂടെ പോകുന്ന യാത്രക്കാരെൻറ നാട്ടിക്കുള്ള ടിക്കറ്റും തിരിച്ചുവരുന്ന ടിക്കറ്റ് ചാർജുമടക്കം മുഴുവൻ ചെലവും ഇന്ത്യൻ കോൺസുലേറ്റ് നൽകി വരുന്നുണ്ട്.
ഇതുവരെ ഒരു ഇന്ത്യക്കാരെൻറ മൃതദേഹം പോലും പൈസ ഇല്ലാത്തതിെൻറ പേരിൽ നാട്ടിൽ കൊണ്ടു പോകാനാവാതെ ഇവിടെ മോർച്ചറിയിൽ കിടക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇവിടെ പല ആശുപത്രികളിലായി വിവിധ അസുഖങ്ങളായി കിടക്കുന്നവരുണ്ട് അത്തരം രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുവാൻ ചിലപ്പോൾ വീൽ ചെയർ,സ്റ്റ്രെക്ചർ,എയർ ആംബുലൻസ് സൗകര്യങ്ങൾവരെ ആവശ്യമായി വരാറുണ്ട് കൂടെ നേഴ്സ്മാരും പോവണം ഇതിെൻറ ആവശ്യമായ ചെലവുകളടക്കം നമ്മുടെ ഇന്ത്യൻ കോൺസുലേറ്റ് നൽകുന്നുണ്ട്.
ഇത്തരമൊരു സാഹചര്യം നിലവിലുള്ളപ്പോൾ നോർക്കയുടേതായി പുറത്തുവന്ന പദ്ധതി പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സുവ്യക്തം. 2019 ജനവരി മാസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമികേണ്ടത്, അല്ലാത്ത പക്ഷം നിലവിൽ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സേവനം പോലും നഷ്ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്നും ഉണർത്തെട്ട. -നസീർ വാടാനപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.