നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കുള്ള പ്രത്യേക സഹായനിധിയാണ് ‘സാന്ത്വന’. തിരിച്ചെത്തിയ, നിലവിൽ വിദേശത്ത് ജോലി ചെയ്യാത്തവർക്കാണ് ഇതിലൂടെ സഹായം ലഭിക്കുക.
• പ്രവാസികൾക്കോ അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ കാൻസർ, ഹൃദയ ശസ്ത്രക്രിയ, കിഡ്നി രോഗം തുടങ്ങിയവക്ക് ചികിൽസക്കായി 50,000 രൂപ വരെ ലഭിക്കും
• തിരിച്ചെത്തിയ പ്രവാസികൾ മരിച്ചാലുള്ള ധനസഹായം പരമാവധി 1,00,000 രൂപ വരെ.
• പ്രവാസികളുടെ പെൺമക്കളുടെ വിവാഹചെലവുകൾക്ക് 15,000 രൂപ വരെ.
• അംഗവൈകല്യമോ മറ്റോ സംഭവിക്കുന്ന ഘട്ടത്തിൽ കൃത്രിമ കാലുകൾ, ഉൗന്നുവടി, വീൽചെയർ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപ വരെ കിട്ടും.
അർഹത ആർക്ക്?
• അപേക്ഷകെൻറ വാർഷിക കുടുംബവരുമാനം 1,00,000 രൂപയിൽ അധികമാകാൻ പാടില്ല.
• അപേക്ഷകർ ഇന്ത്യക്ക് പുറത്ത് രണ്ട് വർഷമെങ്കിലും താമസിച്ചവരായിരിക്കണം.
• തിരിച്ചെത്തിയിട്ട് വിദേശത്ത് ജോലി ചെയ്തത്ര കാലയളവിനുള്ളിൽ അപേക്ഷിക്കണം. അതായത് വിദേശത്ത് മൂന്ന് വർഷമാണ് ജോലി ചെയ്തതെങ്കിൽ നാട്ടിൽ തിരിച്ചെത്തിയിട്ടും മൂന്ന് വർഷം. ഇതിൽ ഏതാണോ കുറവ് ആ സമയത്ത് തന്നെ അപേക്ഷ നൽകിയിരിക്കണം. അല്ലാത്തവ സ്വീകരിക്കില്ല.
• അപേക്ഷ നൽകുേമ്പാഴും സഹായം സ്വീകരിക്കുേമ്പാഴും ജോലിയുണ്ടാകാൻ പാടില്ല.
• ഒന്നിൽ കൂടുതൽ തവണ ഇൗ പദ്ധതി വഴി സഹായം ലഭിക്കില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലുള്ളവർ നോർക്കയുടെ തിരുവനന്തപുരം ഒാഫിസിലാണ് അപേക്ഷ നൽകേണ്ടത്
ഫോൺ: 04712770500, 2332452, 2332416.തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർ നോർക്കയുടെ എറണാകുളം ഒാഫസുമായി ബന്ധപ്പെടണം. ഫോൺ: 0484 2371830, 2371810 കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാർ കോഴിക്കോെട്ട ഒാഫിസിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0495 2304882, 2304885. http://www.norkaroots.net/santhwana.htm എന്ന സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും.
എന്തൊക്കെ രേഖകൾ?
ചികിൽസാസഹായം: പാസ്പോർട്ട്, റേഷൻകാർഡ്, വരുമാനസർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, മെഡിക്കൽ ബില്ലുകൾ.
മരണാനന്തര സഹായം: പാസ്പോർട്ട്, റേഷൻകാർഡ്, വരുമാനസർട്ടിഫിക്കറ്റ്, അപേക്ഷകെൻറ തിരിച്ചറിയൽ കാർഡ്, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, മരണസർട്ടിഫിക്കറ്റ്.
വിവാഹസഹായം: പാസ്പോർട്ട്, റേഷൻകാർഡ്, വരുമാനസർട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവാഹസർട്ടിഫിക്കറ്റ്, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ.
കൃത്രിമ കാൽ, വീൽചെയർ തുടങ്ങിയവക്കുള്ള സഹായം: പാസ്പോർട്ട്, റേഷൻ കാർഡ്, വരുമാനസർട്ടിഫിക്കറ്റ്, ഡോക്ടറുടെ കുറിപ്പുകൾ, ഉപകരണങ്ങൾ വാങ്ങിയ ബില്ലിെൻറ കോപ്പി.
ചെയർമാൻ ഫണ്ട്
നോർക്ക–റൂട്ട്സ് ചെയർമാൻ ഫണ്ടാണ് പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പദ്ധതി. നോർക്കയുടെ ഡയറക്ടർ ബോർഡ് നടത്തുന്ന പദ്ധതിയാണിത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടത്തുന്ന നോർക്കക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ 10 ശതമാനം തുകയാണ് ഇൗ ഫണ്ടിലേക്ക് നീക്കി വെക്കുന്നത്.
ചുരുങ്ങിയത് രണ്ട് വർഷം വിദേശത്ത് ഉണ്ടായിരുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ കൂടാത്തവർക്ക് അപേക്ഷിക്കാം. പ്രവാസിയുടെ ആശ്രിതനും സഹായത്തിന് അർഹതയുണ്ട്.
ചികിൽസാഹായം, മരണാനന്തരസഹായം എന്നിവ നൽകി വരുന്നു. എന്നാൽ ‘സാന്ത്വന പദ്ധതി’ വഴി ധനസഹായം ലഭിച്ചവർക്ക് ചെയർമാൻ ഫണ്ട് വഴി ആനുകൂല്യം ലഭിക്കില്ല. ഒന്നിൽ കൂടുതൽ തവണ സഹായം ലഭിക്കുകയുമില്ല. നോർക്ക–റൂട്ട്സിെൻറ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഓഫീസുകളിൽ അപേക്ഷ നൽകാം. അപേക്ഷാഫോം http://www.norkaroots.net/Forms/chairmanfund.pdf ഇൗ വെബ്സൈറ്റ് ലിങ്കിൽ നിന്ന് ലഭിക്കും.
മൃതദേഹം നാട്ടിലെത്തിക്കാൻ ‘കാരുണ്യം’
പ്രവാസിമലയാളികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചെലവായതിലേക്ക് 50,000 രൂപയാണ് ഇൗ പദ്ധതിയിലൂടെ ലഭിക്കുക.
വേണ്ട രേഖകൾ: പ്രവാസികാലയളവ് തെളിയിക്കുന്നതിന് പ്രവാസിയുടെ റദ്ദ് ചെയ്ത പാസ്പോർട്ടിെൻറ വിസ പതിച്ച പേജുകളുടെ പകർപ്പ്. ഗസറ്റഡ് ഓഫീസർ ഇതിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം.
മൃതദേഹം കൊണ്ടുവരുന്നതിനുള്ള പണം സ്ഥാപനമോ സ്പോൺസറോ ചെലവാക്കിയിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകൾ. അതത് എംബസി/കോൺസുലേറ്റ് എന്നിവ സാക്ഷ്യപ്പെടുത്തിയ രേഖ, ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ വേണം. മൃതദേഹം കൊണ്ടുവരുന്നതിന് ചെലവിട്ട പണം സംബന്ധിച്ച ബില്ലുകൾ, ഇതിനുള്ള എല്ലാ ചെലവുകളും അപേക്ഷകൻ തന്നെയാണ് വഹിച്ചത് എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖ. അപേക്ഷ കൻ/അപേക്ഷകക്ക് പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രവാസിയുടെ നിയമപരമായ അവകാശിയാണ് അപേക്ഷകൻ എന്ന് തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കാരുണ്യം പദ്ധതി വഴി സാമ്പത്തിക സഹായത്തിനായി എടുത്ത വാർഷിക വരുമാന സർട്ടിഫിക്കറ്റിെൻറ അസ്സൽ എന്നിവയും വേണം. http://www.norkaroots.net/Forms/karunyam_form1.pdf ഇൗ വെബ്സൈറ്റ് ലിങ്ക് വഴി അപേക്ഷാ ഫോം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.