ഷാര്‍ജ: നോർക്ക സംരംഭങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ ആവശ്യപ്പെട്ടു. ദേശാഭിമാനി ഫോറം ഒരുക്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നോർക്ക സംരംഭങ്ങൾ കൂടുതൽ സുതാര്യമാക്കുകയും, വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതികളുടെ ഉപയോക്താക്കളാകുന്നതിന് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കുക എന്ന പ്രധാന കടമ പ്രവാസി സംഘടനകൾ ഏറ്റെടുക്കേണ്ടതുണ്ട്. നിലവിലുള്ള സാന്ത്വനം പദ്ധതിയനുസരിച്ച് പ്രവാസി മരിച്ചാൽ ഒരുലക്ഷം രൂപവരെ ലഭിക്കും. ഇത് കൂടാതെ ചികിത്സാ സഹായമായി 50,000 രൂപയും, നിർധന പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹത്തിനായി 15,000 രൂപയും ലഭ്യമാകും. രണ്ടു വർഷത്തിൽ കുറയാതെ വിദേശങ്ങളിൽ ജോലി ചെയ്ത പ്രവാസികൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. കാരുണ്യം പദ്ധതിയിലൂടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനായി 50,000 രൂപവരെ ലഭ്യമാണ്. വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ അറസ്റ്റ് ചെയ്യുന്നതിന് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിൽ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും സമയബന്ധിതമായി നൽകുന്നതിന് വേണ്ടിയാണ് പ്രവാസിതിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയത്.എല്ലാ പ്രവാസി മലയാളികളുംതിരിച്ചറിയൽ കാർഡ് നേടിയെടുക്കുന്നതിനു വേണ്ടി ശ്രമിക്കേണ്ടതാണ്. ഇതിെൻറ വിശദാംശങ്ങളും മറ്റും നോർക്ക വെബ്സൈറ്റിൽ ലഭ്യമാണ് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ കണക്കെടുക്കുന്നന് പ്രവാസി ഡാറ്റാ ബാങ്കിെൻറ പ്രവർത്തനത്തിലാണ് നോർക്ക.
ഇക്കാര്യത്തിൽ ആവശ്യമായ സഹായങ്ങൾ നൽകാൻ പ്രവാസി സംഘടനകൾക്ക് കഴിയും. മലയാളം മിഷൻ പദ്ധതി പ്രകാരം ഓൺലൈനിലൂടെ മലയാളം പഠിപ്പിക്കുന്ന പ്രവർത്തനവും നടത്തിവരുന്നുണ്ട്. കേരളത്തിെൻറ വികസന സംരംഭങ്ങളിൽ പ്രവാസികൾക്കു കൂടി പങ്കാളിത്തം ഉണ്ടാക്കുന്നതിനായി പ്രവാസികളുടെതായ നിരവധി കൂടിച്ചേരലുകൾ നോർക്കയുടെ മുൻകൈയോടെ നടത്തിപ്പോരുന്നുണ്ട്. സമവായം, സമാഗമം എന്നിങ്ങനെയുള്ള കൂടിച്ചേരലുകൾ കൂടുതല്‍ വിപുലീകരിച്ചു പ്രവാസിപങ്കാളിത്തം ഉറപ്പാക്കുന്ന ശ്രമത്തിലാണ് നോര്‍ക്ക ഇപ്പോള്‍.
പ്രവാസികള്‍ക്ക് അർഹമായ ആനുകൂല്യം എത്തിക്കുന്നതിന് വേണ്ടി മുൻകൈയെടുക്കുന്ന പ്രവാസി സംഘടനകൾ നോർക്കാ റൂട്ട്സില്‍ രജിസ്റ്റർ ചെയ്യണം.
വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന പ്രവാസികൾക്ക്, അവിടെ തൊഴില്‍ ചെയ്യുന്നതിന് സഹായകരമാകുന്ന വിധത്തില്‍ നിരവധി കോഴ്സുകള്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
സർക്കാർതലത്തിൽ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ഇത്തരത്തിലുള്ള നിരവധി പദ്ധതികളും, പ്രവർത്തനങ്ങളും അർഹമായ കൈകളിലെത്തുന്നതിനു പ്രവാസി സംഘടനകളുടെ കൂട്ടായ ശ്രമം കൂടിയേ തീരു എന്നും ശ്രീ. ഒ.വി. മുസ്തഫ അറിയിച്ചു. ചടങ്ങിൽ ദേശാഭിമാനി ഫോറം യു.എ.ഇ കൺവീനർ കെ. എൽ.ഗോപി, സി.കെ. റിയാസ്, ജയപ്രകാശ്, പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.